ദില്ലി: ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും. ഹര്‍ജികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടതെങ്കിലും കോടതി കൂടുതല്‍ സമയം അനുദിക്കുകയായിരുന്നു.
കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനാണ് സിബിഐ അധിക സമയം ആവശ്യപ്പെട്ടത്. പിണറായി വിജയനുള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികൾ നല്‍കിയ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam