'തെരഞ്ഞെടുപ്പിന് മുൻപേ നൂറ് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചു'; അവകാശവാദവുമായി മഹാരാഷ്ട്രയിലെ പാർട്ടി അധ്യക്ഷൻ

Published : Nov 23, 2025, 12:29 PM IST
bjp flag

Synopsis

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപ് നൂറോളം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ബിജെപി അവകാശപ്പെട്ടു. മന്ത്രിമാരുടെ ബന്ധുക്കളടക്കം വിജയിച്ചവരിൽ ഉൾപ്പെട്ടതോടെ, ഇത് എങ്ങനെ സംഭവിച്ചുവെന്ന് എൻസിപി വിമർശനം ഉന്നയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപ് നൂറോളം സീറ്റുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെന്ന് മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷൻ. ഡിസംബർ രണ്ടിന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുനിസിപ്പൽ കൗൺസിലുകളിലേക്കും പഞ്ചായത്തുകളിലേക്കും പാർട്ടിയുടെ 100 സ്ഥാനാർത്ഥികൾ ജയിച്ചെന്ന് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് രവീന്ദ്ര ചവാൻ അവകാശപ്പെട്ടത്. മുനിസിപ്പൽ കൗൺസിലുകളുടെ പ്രസിഡന്റുമാരായി മൂന്ന് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം വെള്ളിയാഴ്ചയാണ് അവസാനിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷൻ പാർട്ടിയുടെ വിജയം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചത്. തീരദേശ കൊങ്കൺ മേഖലയിൽ നിന്നുള്ള നാല് പേരും വടക്കൻ മഹാരാഷ്ട്രയിൽ നിന്നുള്ള 49 പേരും പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നിന്നുള്ള 41 പേരും മറാത്ത്‌വാഡ, വിദർഭ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് പേരുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ബിജെപി അംഗങ്ങൾ മാത്രം എതിരില്ലാതെ ജയിക്കുന്നത് എങ്ങനെയെന്ന് വിമർശിച്ച് എൻസിപി രംഗത്ത് വന്നു. 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമാണ് ഡിസംബർ 2 ന് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ ബിജെപി മന്ത്രിമാരായ ഗിരീഷ് മഹാജൻ, ജയ്കുമാർ റാവൽ തുടങ്ങിയവരുടെ ബന്ധുക്കളായ നിരവധി പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മന്ത്രി ഗിരീഷ് മഹാജന്റെ ഭാര്യ സാധന മഹാജൻ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ കോൺഗ്രസ്, എൻസിപി സ്ഥാനാർത്തികൾ പത്രിക പിൻവലിച്ചിരുന്നു.

ധുലെ ജില്ലയിലെ ദൊണ്ടൈച്ച-വർവാഡെ മുനിസിപ്പൽ കൗൺസിലിന്റെ പ്രസിഡന്റായി മാർക്കറ്റിംഗ് മന്ത്രി ജയ്കുമാർ റാവലിന്റെ അമ്മ നയൻ കുൻവർ റാവൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ എതിർ സ്ഥാനാർത്ഥിയുടെ പത്രിക സൂക്ഷ്‌മ പരിശോധനയിൽ തള്ളിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബന്ധുവായ അൽഹാദ് കലോട്ടി ചിക്കൽധാര മുനിസിപ്പൽ കൗൺസിലിലേക്ക് എതിരില്ലാതെ ജയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?