150-ലേറെ ഇരകൾ! രഹസ്യ ക്യാമറ ദൃശ്യങ്ങൾ, വിഐപി ജ്യോത്സ്യൻ പീഡനത്തിന് ഹിപ്നോട്ടിസം മറയാക്കി, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കും നോട്ടീസ്

Published : Apr 01, 2026, 03:30 AM IST
Ashok Kharat Scandal

Synopsis

നാസിക്കിലെ വിവാദ ആൾദൈവം അശോക് ഖരാത്ത് 150-ലധികം സ്ത്രീകളെ ലഹരിമരുന്ന് നൽകി ലൈംഗികമായി ചൂഷണം ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ ഓഫീസിലെ രഹസ്യ ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വെളിച്ചത്തായത് 

നാസിക്: ആത്മീയതയുടെ മറവിൽ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത വിവാദ ആൾദൈവവും ജ്യോത്സ്യനുമായ അശോക് ഖരാത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. വിഐപി ജ്യോത്സ്യനെന്നും ക്യാപ്റ്റൻ എന്നും സ്വയം വിശേഷിപ്പിച്ചിരുന്ന ഇയാൾ 150-ലധികം സ്ത്രീകളെ പീഡനത്തിനിരയാക്കിയതായാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ വിവാദമാണ് പുകയുന്നത്.

ഹിപ്നോട്ടിസം ചെയ്യാനെന്ന വ്യാജേന സ്ത്രീകൾക്ക് ലഹരിമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. ഒരു 35-കാരി നൽകിയ പരാതിയിലാണ് കഴിഞ്ഞ 19-ന് ഇയാൾ അറസ്റ്റിലായത്. ഖരാത്തിന്റെ ഓഫീസിനുള്ളിൽ സ്ഥാപിച്ചിരുന്ന രഹസ്യ ക്യാമറകളിൽ നിന്ന് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഭീകര ദൃശ്യങ്ങൾ പzeലീസിന് ലഭിച്ചു. ഇയാളുടെ ഓഫീസും മൊബൈൽ ഫോണുകളും പൊലീസ് സീൽ ചെയ്തു. നിലവിൽ ഏഴ് പീഡനക്കേസുകളും രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളുമാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ ദിവസവും പുതിയ പരാതികൾ പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിയുമായി ഉന്നത രാഷ്ട്രീയ നേതാക്കൾക്കുള്ള ബന്ധം പുറത്തുവന്നതോടെ കേസ് രാഷ്ട്രീയ വിവാദമായി മാറി. എൻസിപി അജിത് പവാർ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ രൂപാലി ചകങ്കർക്ക് ഖരാട്ടുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നു. ഖരാത്തിന്റെ ട്രസ്റ്റിൽ ഇവർ അംഗമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനവും പാർട്ടി സ്ഥാനങ്ങളും ഇവർ രാജിവെച്ചു. മുൻ മന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാർക്കറുടെ പേരും വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രൂപാലി ചകങ്കറെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയെങ്കിലും അവർ ഇതുവരെ ഹാജരായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓട്ടോറിക്ഷയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വലിച്ചിറക്കി കാലിൽ പിടിച്ച് തറയിലിടിച്ചു; യുവാവിന്റെ ക്രൂരത തടഞ്ഞ മുത്തശ്ശിക്കും പരിക്ക്, പ്രതി അറസ്റ്റിൽ
പിടികൂടിയത് രണ്ടിടത്ത്, പക്ഷെ അളവ് അമ്പരപ്പിക്കുന്നത്, രണ്ട് കോടിയിലേറെ വില വരുന്ന എംഡിഎംഎയും ഹെറോയിനും പിടിച്ചെടുത്ത് ബെംഗളൂരു പൊലീസ്