
ഇൻഡോർ (മധ്യപ്രദേശ്): ഇൻഡോറിലെ റീഗൽ സ്‌ക്വയറിലെ പ്രശസ്തമായ മഹാത്മാഗാന്ധി പ്രതിമ എലികൾ കേടുപാട് വരുത്തി. ഗാന്ധി പ്രതിമയ്ക്കും പരിസര പ്രദേശങ്ങൾക്കും താഴെയായി ധാരാളം എലികൾ ഉള്ളതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ചുമതലയുള്ള രാജേന്ദ്ര റാത്തോഡ് സ്ഥിരീകരിച്ചു. പ്രദേശം പരിശോധിച്ചപ്പോൾ നിരവധി മാളങ്ങൾ കണ്ടെത്തി. ഇവിടെ ആയിരക്കണക്കിന് എലികളുണ്ട്. ഇവയെ നശിപ്പിച്ചില്ലെങ്കിൽ പ്രതിമയുടെ ഘടനാപരമായ നാശത്തിനോ അപകടത്തിനോ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദഗ്ധ സംഘത്തെ ഉടൻ നിയോഗിക്കുമെന്നും റാത്തോഡ് കൂട്ടിച്ചേർത്തു.
നേരത്തെ ശാസ്ത്രി പാലത്തിന്റെ താഴ്ഭാഗത്തും എലികൾ നാശനഷ്ടം വരുത്തിയിരുന്നു. ഗാന്ധി പ്രതിമയ്ക്ക് സമീപം സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ പക്ഷികൾക്ക് ആളുകൾ പതിവായി ഭക്ഷണം നൽകുകയും എലികളെ ആകർഷിക്കുന്ന ധാന്യങ്ങൾ വിതറുകയും ചെയ്യുന്നു. യാത്രക്കാരിൽ നിന്നും നിരവധി പരാതികൾ ഞങ്ങൾക്ക് ലഭിച്ചു. വ്യാഴാഴ്ച ഞങ്ങൾ സ്ഥലം പരിശോധിക്കുകയും കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.