മലേഗാവ് സ്ഫോടനം: പ്രഗ്യയടക്കമുള്ള പ്രതികള്‍ ആഴ്ചയിൽ ഒരിക്കലെങ്കിലും ഹാജരാകണമെന്ന് കോടതി

Published : May 17, 2019, 03:22 PM ISTUpdated : May 17, 2019, 03:24 PM IST
മലേഗാവ് സ്ഫോടനം: പ്രഗ്യയടക്കമുള്ള പ്രതികള്‍ ആഴ്ചയിൽ ഒരിക്കലെങ്കിലും ഹാജരാകണമെന്ന് കോടതി

Synopsis

മലേഗാവ് കേസില്‍ ജാമ്യം ലഭിച്ച പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഭോപ്പാലില്‍ ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാണ്. 

മുംബൈ: 2008 ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതികൾ കോടതിയിൽ ഹാജരാവാത്തതിൽ കോടതിക്ക് അതൃപ്തി.  പ്രഗ്യ സിംഗ്,  ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെയുള്ള പ്രതികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും കോടതിയിൽ ഹാജരാവണമെന്ന് മുംബൈ പ്രത്യേക എൻഐഎ കോടതി നിർദേശിച്ചു. മെയ് 20ന് കേസ് വീണ്ടും പരിഗണിക്കും.

മലേഗാവ് കേസില്‍ ജാമ്യം ലഭിച്ച പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഭോപ്പാലില്‍ ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാണ്. സ്ഫോടനക്കേസിന്‍റെ മുഖ്യ ആസൂത്രണം പ്രഗ്യാസിംഗ് ആണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് കേസന്വേഷിച്ച എൻഐയെ പ്രഗ്യാസിംഗിന്‍റെ പേര് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

2008ലാണ് രാജ്യത്തെ നടുക്കിയ മാലേഗാവ് സ്ഫോടനം നടക്കുന്നത്. ഏഴു പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാവി ഭീകരത എന്നാണ് ഭരണകൂടം സ്ഫോടനത്തെ വിശേഷിപ്പിച്ചത്.  പ്രഗ്യാ സിംഗ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു