പ്രധാനമന്ത്രി മോദി വിഷപ്പാമ്പിനെ പോലെ, ആ വിഷം തീണ്ടിയാൽ മരിക്കുമെന്നും ഖർഗെ; കോൺഗ്രസ് കരയിലെ മീനെന്ന് താക്കൂർ

Published : Apr 27, 2023, 10:51 PM ISTUpdated : Apr 27, 2023, 10:55 PM IST
പ്രധാനമന്ത്രി മോദി വിഷപ്പാമ്പിനെ പോലെ, ആ വിഷം തീണ്ടിയാൽ മരിക്കുമെന്നും ഖർഗെ; കോൺഗ്രസ് കരയിലെ മീനെന്ന് താക്കൂർ

Synopsis

കർണാടകയിലെ റോണയിൽ നടന്ന പൊതുയോഗത്തിലായിരുന്നു ഖർഗെയുടെ പരാമർശം

ബെംഗളൂരു: കർണാടകയിലെ തെരഞ്ഞെടുപ്പ് പോരാട്ടം ആവേശത്തിലേക്ക് നീങ്ങുമ്പോൾ ആരോപണ പ്രത്യാരോപണവുമായി കോൺഗ്രസ് - ബി ജെ പി നേതാക്കൾ കളം നിറയുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത് വിഷപാമ്പ് എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷപ്പാമ്പിനെ പോലെയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ പ്രസംഗിച്ചത്. ആ വിഷം തീണ്ടിയാൽ നിങ്ങൾ മരിക്കുമെന്നും ഖർഗെ പറഞ്ഞു. കർണാടകയിലെ റോണയിൽ നടന്ന പൊതുയോഗത്തിലായിരുന്നു ഖർഗെയുടെ പരാമർശം.

എന്നാല്‍ ഉടൻ തന്നെ മറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തി. കരയ്ക്ക് പിടിച്ചിട്ട മീനിന്‍റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ മറുപടി.

മാമൂക്കാ വിട, എഐയും ലാവ്ലിനും, കുട്ടിക്ക് ഇളവ് കിട്ടുമോ? മദനിയുടെ ആവശ്യം കേട്ട സുപ്രീംകോടതി പറഞ്ഞത്! 10 വാർത്ത

അതേസമയം രാവിലെ കർണാടകയിലെ ബി ജെ പി പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തുടർച്ച നേടുമെന്നാണ് പറഞ്ഞത്. കർണാടകത്തിൽ ബി ജെ പി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരം നിലനിർത്തുമെന്ന് മോദി പറഞ്ഞു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവർത്തകരോട് മോദി നിർദേശിച്ചു. കർണാടകത്തിലെ ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞ മോദി, കോൺഗ്രസ് അഴിമതിയുടെ കൂടാരമാണെന്ന് ആരോപിച്ചു. 50 ലക്ഷം ബി ജെ പി പ്രവർത്തകരുമായാണ് വെർച്വൽ റാലിയിലൂടെ മോദി സംസാരിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിർന്ന നേതാവ് ബി എസ് യെദിയൂരപ്പ എന്നിവർ ഹുബ്ബള്ളിയിലും, ബി ജെ പി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീൽ അടക്കമുള്ളവർ ബെംഗളുരുവിലെ ബി ജെ പി ആസ്ഥാനത്ത് നിന്നും വെർച്വൽ റാലിയിൽ മോദിയുടെ അഭിസംബോധന കേട്ടു.

'കർണാടകത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരും'; വെർച്വൽ റാലിയിൽ പ്രവര്‍ത്തകരോട് മോദി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി