പേമാരിക്കിടയിലും സ്വത്വ വാദം ആളിക്കത്തിച്ച് മമതയുടെ കൂറ്റൻ റാലി, 'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്നവരെ പീഡിപ്പിക്കുന്നു'

Published : Jul 17, 2025, 04:27 AM IST
mamata banerjee

Synopsis

ബി ജെ പിക്കെതിരെ അതിരൂക്ഷ ഭാഷയിലായിരുന്നു മമതയുടെ പ്രസംഗം. ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശ് റോഹിൻഗ്യകൾ എന്ന് മുദ്രകുത്തി അനധികൃതമായി ജയിലിൽ അടയ്ക്കുകയാണെന്നതടക്കമുള്ള ആരോപണങ്ങൾ മമതാ ബാനർജി ഉയർത്തി

കൊൽക്കത്ത: ബംഗാളി സ്വത്വവാദം ആളിക്കത്തിച്ച് കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ കൂറ്റൻ റാലി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി ഭാഷ സംസാരിക്കുന്നവരെ പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മമത റാലി നടത്തിയത്. കനത്ത മഴയിലും മമതക്കൊപ്പം ആയിരങ്ങൾ അണിനിരന്നു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭീതിയാണ് മമതയ്ക്കെന്നാണ് ബി ജെ പിയുടെ തിരിച്ചടി.

വിശദ വിവരങ്ങൾ ഇങ്ങനെ

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാൾ സ്വദേശികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയത്. കൊൽക്കത്തയിൽ നടന്ന പ്രതിഷേധ മാർച്ചിൽ, അഭിഷേക് ബാനർജി ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളെല്ലാം പങ്കെടുത്തു. ഒഡീഷയിൽ ബംഗ്ലാദേശികൾ എന്ന് ആരോപിച്ച് ബംഗാൾ സ്വദേശികളെ കസ്റ്റഡിയിലെടുത്ത സംഭവവും, ദില്ലിയിൽ ബംഗാൾ സ്വദേശികളുടെ ക്യാമ്പുകളിൽ കുടിയൊഴിപ്പിക്കൽ നടപടികൾ തുടങ്ങിയതും ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂൽ കോൺഗ്രസിന്‍റെ പ്രതിഷേധം. ബി ജെ പിക്കെതിരെ അതിരൂക്ഷ ഭാഷയിലായിരുന്നു മമതയുടെ പ്രസംഗം. ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശ് റോഹിൻഗ്യകൾ എന്ന് മുദ്രകുത്തി അനധികൃതമായി ജയിലിൽ അടയ്ക്കുകയാണെന്നതടക്കമുള്ള ആരോപണങ്ങൾ മമതാ ബാനർജി ഉയർത്തി. എന്നാൽ അനധികൃത ബംഗ്ലാദേശികൾ ഉൾപ്പെടുന്ന തൃണമൂൽ കോൺഗ്രസിന്‍റെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന പേടിയിലാണ് മമത പ്രതിഷേധ റാലി സംഘടിപ്പിച്ചതെന്നാണ് ബി ജെ പിയുടെ തിരിച്ചടി. തൃണമൂൽ കോൺഗ്രസിന്റെ റാലിക്ക് ബദലായി ബി ജെ പി എം എൽ എമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്