കാമുകിയെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല; 25 കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അഴുക്കുചാലില്‍ തള്ളി യുവാവ്

Published : Feb 28, 2025, 09:53 AM ISTUpdated : Feb 28, 2025, 10:30 AM IST
 കാമുകിയെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല; 25 കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അഴുക്കുചാലില്‍ തള്ളി യുവാവ്

Synopsis

അന്വേഷണത്തില്‍ പ്രിയ അമിതുമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നും പൊലീസ് മനസിലാക്കി. 

ലക്നൗ: യുവതിയെ കൊലപ്പെടുത്തി അഴുക്കു ചാലില്‍ തള്ളിയ കേസില്‍ രണ്ടു മാസത്തിന് ശേഷം വഴിത്തിരിവ്. ഉത്തര്‍പ്രദേശില്‍ പ്രിയ സിംഗ് (25) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അമിത് സുഗ്രീവ് സിംഗ് (28) നെ  പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നെന്നും കല്യാണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ഖൊരഗ്പൂര്‍ സ്വദേശിനിയായ പ്രിയയെ 2024 ഡിസംബര്‍ 27 നാണ് കാണാതായത്.

തുടര്‍ന്ന് ഡിസംബര്‍ 29 ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആദ്യം അന്വേഷണത്തില്‍ ഒരു തുമ്പും ലഭിച്ചില്ല. പിന്നീട് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നടത്തിയ ഊര്‍ജിതമായ തിരച്ചില്‍ കൊലപാതകത്തിന്‍റെ ചുരുളഴിച്ചു. അന്വേഷണത്തില്‍ പ്രിയ അമിതുമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നും പൊലീസ് മനസിലാക്കി. അമിതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രിയയുടെ തിരോധാനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം ചെയ്യണമെന്ന് പ്രിയ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും അമിത് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അമിതിന്‍റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അമിത് പ്രിയയെ കൊല്ലാന്‍ തീരുമാനിച്ചു.

ഡിസംബര്‍ 27 ന് രാത്രി 11 മണിയോടെ നൈറ്റ് ഡ്രൈവിന് പോകാം എന്ന് പറഞ്ഞ് പ്രിയയെ അമിത് വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയി.  മഹാജൻ റോഡിലെ റോയല്‍ പാര്‍ക്ക് ഇന്‍റസ്ട്രിക്ക് സമീപത്തുള്ള ഒറ്റപ്പെട്ട വഴിയില്‍ വെച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയും മൃതശരീരം അടുത്തുള്ള അഴുക്കു ചാലില്‍ വലിച്ചെറിയുകയും ചെയ്തു. കൃത്യം നടത്തിയതിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി പൊലീസിനെ വഴിതെറ്റിക്കുന്നതിനായി പ്രിയയുടെ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍ ഉപേക്ഷിച്ചു.  നൈഗാവ് പൊലീസാണ് അമിതിനെ പിടികൂടിയത്. 

Read More: അമ്മയുടെ കഴുത്തിന് കുത്തിപിടിച്ചു, മുഖത്തടിച്ച് തള്ളിയിട്ടു, വീടും തകർത്തു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിഎസിൻ്റെ പത്മപുരസ്കാരം സ്വീകരിക്കുമോ? സിപിഎം നിലപാടിൽ ആകാംക്ഷ, അവാർഡിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം
77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകൾ, ദില്ലിയിൽ അതീവജാ​​ഗ്രത