ഭാര്യയും മകളുമടക്കം നാല് പേരെ വെട്ടിക്കൊലപ്പെടുത്തി; യുവാവ് വയനാട്ടിൽ പിടിയിൽ; കർണാടക പൊലീസിന് കൈമാറി

Published : Mar 28, 2025, 10:33 PM ISTUpdated : Mar 28, 2025, 10:38 PM IST
ഭാര്യയും മകളുമടക്കം നാല് പേരെ വെട്ടിക്കൊലപ്പെടുത്തി; യുവാവ് വയനാട്ടിൽ പിടിയിൽ; കർണാടക പൊലീസിന് കൈമാറി

Synopsis

കർണാടകയിലെ പൊന്നംപേട്ടയിൽ ഭാര്യയും മകളുമടക്കം നാല് പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് വന്ന കൊലയാളിയെ പൊലീസ് പിടികൂടി

കൽപ്പറ്റ: ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കർണാടകത്തിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കർണാടക പൊന്നംപേട്ട സ്വദേശിയായ ഭാര്യ നാഗി (34), മകൾ കാവേരി (അഞ്ച്), ഭാര്യാ പിതാവ് കരിയൻ (70), ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൂട്ടക്കൊലയ്ക്ക് ശേഷം അതിർത്തി കടന്ന് കേരളത്തിലെത്തിയ ഇയാളെ നാട്ടിൽ വെച്ച് കേരളാ പൊലീസാണ് പിടികൂടിയത്. തുടർന്ന് കർണാടക പൊലീസിന് കൈമാറി. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. കേസിൽ കർണാടക പൊലീസാണ് തുടരന്വേഷണം നടത്തുക.

ഗിരീഷിൻ്റെ രണ്ടാം ഭാര്യയാണ് നാഗി. നാഗിയുടെ മൂന്നാം ഭർത്താവാണ് ഗിരീഷ്. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. പൊന്നംപേട്ടിൽ തന്നെ പലയിടത്തായി ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് മരിച്ച നാഗി, കരിയൻ, ഗൗരി എന്നിവരെല്ലാം. ഇവരുടെ പറമ്പിൽ കാപ്പി ചെടികൾ ഉണ്ടായിരുന്നു. അതിലെ വിള വിൽക്കുന്നതിന്റെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിൽ കൊല നടത്തിയ ശേഷം ഗിരീഷ് ഇവിടെ നിന്ന് കടന്നു. നാഗിയും കരിയനും ഗൗരിയും ജോലിക്ക് വരാതായത് കണ്ട് അയൽവാസികൾ നോക്കിയപ്പോഴാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി