
നാസിക്: മാലിന്യം നദിയിലേക്ക് തള്ളിക്കളയാനായി എത്തുന്നവരെ തടഞ്ഞത് ഒരു വിസിലടി. ദിവസം മുഴുവന്‍ മഹാരാഷ്ട്രയിലെ ഗോദാവരി നദിയിലെ പാലത്തിന് മുകളില്‍ കയ്യില്‍ ഒരു വിസിലുമായി നില്‍ക്കുകയാണ് ഈ യുവാവ്. പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ നദിയിലേക്ക് മാലിന്യം വലിച്ചെറിയാന്‍ ആളുകളഅ ശ്രമിക്കുന്നതോടെ ഇയാള്‍ വിസിലടിക്കും അതോടെ ആളുകള്‍ പിന്തിരിയും.
ഐഎഫ്എസ് ഉദ്യോഗസ്ഥയായ ശ്വേത ബോധുവാണ് ഈ കാഴ്ച ട്വീറ്റ് ചെയ്തത്. വലിച്ചെറിയാന്‍ കൊണ്ടുവന്ന മാലിന്യം പാലത്തിന്‍റെ കൈവരിയില്‍ ഉപേക്ഷിച്ചാണ് മിക്കവരും മടങ്ങുന്നത്. ഇത്തരത്തില്‍ പാലത്തിന്‍റെ കൈവരിയിലെ മാലിന്യകൂനയ്ക്ക് ഒപ്പമുള്ള യുവാവിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ചന്ദ്രകിഷോര്‍ പാട്ടീല്‍ എന്നാണ് ഈ യുവാവിന്‍റെ പേര്. പാലത്തിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പാട്ടീലും കുടുംബവും താമസിക്കുന്നത്. ഓരോ വര്‍ഷവും മാലിന്യ പ്രശ്നം രൂക്ഷമായതോടെയാണ് ഇത്തരമൊരു ചുവട് എടുത്തതെന്നാണ് പാട്ടീല്‍ പറയുന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ ഈ പാലത്തില്‍ വിസിലുമായി ആളുകളെ പിന്തിരിപ്പിക്കാനെത്തും ചന്ദ്രകിഷോര്‍ പാട്ടീല്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ ചെയ്യുന്നുണ്ടെന്നാണ് പാട്ടീല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കുന്നത്. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഇത് ചെയ്യുമെന്നും പാട്ടീല്‍ വിശദമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam