പടക്ക നിര്‍മ്മാണശാലയിൽ വൻ സ്ഫോടനം; ഗുജറാത്തിൽ 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Published : Apr 01, 2025, 03:35 PM ISTUpdated : Apr 01, 2025, 05:57 PM IST
പടക്ക നിര്‍മ്മാണശാലയിൽ വൻ സ്ഫോടനം; ഗുജറാത്തിൽ 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Synopsis

ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 18 തൊഴിലാളികൾ മരിച്ചു.ഗുജറാത്ത് ദീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്

അഹമ്മദാബാദ്: ഗുജറാത്തിലെ ദീസയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നാലുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ഗുജറാത്ത് സര്‍ക്കാര്‍ ലൈസന്‍സില്ലാതെയാണ് പടക്കനിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതോടെ രണ്ടുപേരെ ആറസ്റ്റു ചെയ്തു. ഇന്നുരാവിലെയാണ് ബനസ്കന്ത ജില്ലയിലെ ദിസയിലുള്ള വ്യവസായ മേഖലയില്‍ പടക്കനിര്‍മ്മാണ ശാലയിലും സൂക്ഷിപ്പ് കേന്ദ്രത്തിലും പൊട്ടിത്തെറിയുണ്ടാകുന്നത്.

കെട്ടിടത്തിന്‍റെ ചില ഭാഗങ്ങള്‍ പോട്ടിതെറിയിൽ തകര്‍ന്നു. ഉടന്‍ തന്നെ ദിസയിലെ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഫാക്ടറിയുടെ സ്ലാബ് തകര്‍ന്നുവീണത് വെല്ലുവിളിയായി. സ്ലാബിനടിയില്‍ കുടുങ്ങിയവരാണ് മരിച്ചവരില്‍ അധികവും. ആദ്യം 10 പേരെ പുറത്തെടുത്തെങ്കിലും അതില്‍ ആറുപേര‍് മരിച്ചിരുന്നു. പിന്നീട് തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് കെട്ടിടങ്ങള്‍കടിയില്‍ നിന്നും മറ്റുള്ളവരെ പുറത്തെത്തിച്ചത്.  

അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.  മരിച്ചവരെല്ലാം മദ്യപ്രദേശ് സ്വദേശികളാണ്.  22 ജോലിക്കാരായിരുന്നു അവിടെ ജോലിയെടുത്തിരുന്നത്. ബോയിലർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷമുള്ള നിഗമനം. വിശദമായ അന്വേഷണം തുടങ്ങി. ഇതിനിടെ, പടക്ക നിര്‍മ്മാണശാല അനധികൃതമായാണ് പ്രവര്‍ത്തിച്ചതെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി. പടക്കം സൂക്ഷിക്കാനുള്ള അനുമതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ ഉടമയെയും മാനേജറെയും അറസ്റ്റു ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രുപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ഗുജറാത്ത് സര്‍ക്കാർ ധനസഹായം പ്രഖ്യാപിച്ചു.
 

നമ്മുടെയൊക്കെ ചോറിൽ തലമുടി പാറി വീഴുന്നു സാര്‍; ദയവായി ഈ സമരം അവസാനിപ്പിക്കു, സർക്കാരിനെതിരെ സാറാ ജോസഫ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം