ഒറ്റ വോട്ടിന് തോറ്റത് ഒരു മന്ത്രി! അവസാന വോട്ടും എണ്ണിക്കഴിയും വരെ മാറിമറിഞ്ഞ ഫലം, ഒടുവിൽ ടിവികെ സ്ഥാനാർത്ഥിയുടെ അത്ഭുതജയം

Published : May 05, 2026, 08:28 AM IST
TVK celebration

Synopsis

നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ചരിത്രവിജയം കുറിച്ചു. ഭരണകക്ഷിയായ ഡിഎംകെ രണ്ടാമതായപ്പോൾ, ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡിഎംകെ മന്ത്രി പരാജയപ്പെട്ടത് ഉൾപ്പെടെയുള്ള അട്ടിമറികൾ ടിവികെ സൃഷ്ടിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിനും സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടു.

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ചു പതിറ്റാണ്ടായി നിലനിന്നിരുന്ന ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) നേടിയത് ചരിത്രവിജയം. 234 മണ്ഡലങ്ങളിലേക്കും നടന്ന വാശിയേറിയ പോരാട്ടത്തിൽ 108 സീറ്റുകൾ കരസ്ഥമാക്കി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഇതോടെ സംസ്ഥാനത്തെ അടുത്ത സർക്കാർ രൂപീകരണത്തിൽ ടിവികെ നിർണ്ണായക പങ്കുവഹിക്കും. ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ 47 സീറ്റുകൾ നേടിയ എഐഎഡിഎംകെ മൂന്നാം സ്ഥാനത്തായി. കോൺഗ്രസ് 5 സീറ്റുകളിലും പിഎംകെ 4 സീറ്റുകളിലുമാണ് വിജയിച്ചത്.

തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഏറ്റവും അമ്പരപ്പിച്ചത് തിരുപ്പത്തൂർ മണ്ഡലത്തിലെ ഫലമാണ്. കേവലം ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഡിഎംകെ മന്ത്രി കെ ആർ പെരിയറുപ്പൻ പരാജയപ്പെട്ടത്. ടിവികെ സ്ഥാനാർത്ഥി ശ്രീനിവാസ സേതുപതിയാണ് നാടകീയമായ വിജയത്തിലൂടെ തമിഴ് രാഷ്ട്രീയത്തെ ഞെട്ടിച്ചത്. സേതുപതി 83,375 വോട്ടുകൾ നേടിയപ്പോൾ മന്ത്രിക്ക് 83,374 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ജനാധിപത്യത്തിൽ ഓരോ വോട്ടും എത്രത്തോളം വിലപ്പെട്ടതാണെന്ന് അടിവരയിടുന്നതായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരുപ്പത്തൂരിലെ വോട്ടെണ്ണൽ.

അധികാരത്തിലിരുന്ന ഡിഎംകെയ്ക്ക് കനത്ത പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് നൽകിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് സ്വന്തം തട്ടകങ്ങളിൽ പരാജയം രുചിക്കേണ്ടി വന്നു. കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി വി എസ് ബാബുവിനോടാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം പുതുതലമുറ വോട്ടർമാരെയും യുവാക്കളെയും ആകർഷിക്കാൻ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് സാധിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചെന്നൈ നഗരമേഖലകളിൽ ഉൾപ്പെടെ ഡിഎംകെയുടെ കോട്ടകൾ തകർക്കാൻ ടിവികെക്ക് കഴിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂന്ന് പാർട്ടി, മൂന്ന് ആശയം, ഒരേ കുടുംബം, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മൂന്ന് സീറ്റുകൾ നേടി സാൻറിയാഗോ മാർട്ടിന്റെ കുടുംബാംഗങ്ങൾ
ശബരിമല യുവതി പ്രവേശന കേസ്: സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും