ബേ ബ്രിഡ്ജിലൂടെ പോകേണ്ട യുവതി പോയത് പാലത്തിനടിയിലൂടെ; പണി കൊടുത്തത് ഗൂഗിൾ മാപ്പ്, കാർ കനാലിലേക്ക് മറിഞ്ഞു

Published : Jul 26, 2025, 06:37 PM IST
google map accident

Synopsis

നവി മുംബൈയിൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്ത യുവതിയുടെ കാർ കനാലിലേക്ക് മറിഞ്ഞു. ബെലാപ്പൂരിൽ നിന്ന് ഉൽവായിലേക്ക് പോകുകയായിരുന്ന യുവതിയെ ഗൂഗിൾ മാപ്പ് പാലത്തിനടിയിലൂടെ ധ്രുവതാര ജെട്ടിയിലേക്കുള്ള വഴിയിലേക്ക് നയിച്ചു.

നവി മുംബൈ: ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്ത യുവതിയുടെ കാർ കനാലിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ നവി മുംബൈയിലെ ബെലാപ്പൂരിൽ നിന്ന് ഉൽവായിലേക്ക് പോകുകയായിരുന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ബെലാപ്പൂരിലെ ബേ ബ്രിഡ്ജിലൂടെ പോകേണ്ടിയിരുന്ന യുവതിയെ ഗൂഗിൾ മാപ്പ് പാലത്തിനടിയിലൂടെ ധ്രുവതാര ജെട്ടിയിലേക്കുള്ള വഴിയിലേക്ക് നയിക്കുകയായിരുന്നു. വഴിതെറ്റിയത് അറിയാതെ യുവതി ഗൂഗിൾ മാപ്പ് നിർദ്ദേശിച്ച വഴിയിലൂടെ മുന്നോട്ട് പോയി. ഏതാനും മിനിറ്റുകൾക്കകം കാർ കനാലിലെ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു.

അപകടം കണ്ട മറൈൻ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വെള്ളത്തിൽ ഒഴുകി നടന്ന യുവതിയെ മിനിറ്റുകൾക്കകം രക്ഷപ്പെടുത്തി. യുവതിക്ക് പരിക്കുകളൊന്നുമില്ല. കനാലിൽ വീണ കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗൂഗിൾ മാപ്പ് വഴിതെറ്റിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് ഇത് ആദ്യ സംഭവമല്ല. ചില സംഭവങ്ങൾ ദുരന്തങ്ങളിൽ കലാശിച്ചിട്ടുമുണ്ട്.

കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ ബറേലിയിൽ നിന്ന് ഡാറ്റാഗഞ്ചിലേക്ക് പോവുകയായിരുന്ന മൂന്ന് പേർ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ മരിച്ചിരുന്നു. തകർന്ന പാലത്തിൽ കയറിയ കാർ 50 അടി താഴെയുള്ള നദിയിലേക്ക് പതിക്കുകയായിരുന്നു. ഈ സംഭവത്തിൽ അന്വേഷണത്തിൽ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് ഗൂഗിൾ അന്ന് അറിയിച്ചിരുന്നു.

മറ്റൊരു സംഭവത്തിൽ, കേരളത്തിൽ ഗൂഗിൾ മാപ്പ് പിന്തുടർന്ന് ഹൈദരാബാദിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സംഘം നിറഞ്ഞൊഴുകുന്ന ഒരു പുഴയിലേക്ക് വാഹനമോടിച്ചു പോയി. കനത്ത മഴയെത്തുടർന്ന് പുഴയിൽ നിന്നുള്ള വെള്ളം റോഡിൽ നിറഞ്ഞ നിലയിലായിരുന്നു. പ്രദേശത്തെക്കുറിച്ച് പരിചയമില്ലാത്തതിനാൽ, ഗൂഗിൾ മാപ്പ് പിന്തുടർന്ന് സഞ്ചാരികൾ വാഹനം പുഴയിലേക്ക് ഓടിച്ചു പോവുകയായിരുന്നു. നാല് പേർക്കും പരിക്കുകളില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശനം: 9 അം​ഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത; നിർണായ‌ക പ്രതികരണവുമായി ചീഫ് ജസ്റ്റീസ്
180 കി.മി വേഗതയിൽ ചീറിപ്പാഞ്ഞിട്ടും വെള്ളം നിറച്ച ഗ്ലാസ് തുളമ്പിയില്ല! വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൈ സ്പീഡ് ട്രയൽ പൂർത്തിയായി