ആ​ഗ്രയിൽ സഹോദരിമാരെ കാണാതായി, 'മിഷൻ അസ്മിത'; അറസ്റ്റിലായത് 10 തീവ്രവാദികൾ, ഐഎസ് മോഡൽ പ്രവർത്തനം

Published : Jul 20, 2025, 12:12 PM ISTUpdated : Jul 20, 2025, 12:18 PM IST
Mission Asmita

Synopsis

മാർച്ചിൽ ആഗ്രയിൽ നിന്ന് രണ്ട് സഹോദരിമാരെ കാണാതായതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ആഗ്ര കമ്മീഷണർ ദീപക് കുമാർ പറഞ്ഞു.

ലഖ്നൗ: 'മിഷൻ അസ്മിത' എന്ന പേരിൽ പൊലീസ് നടത്തിയ  നടപടിയിൽ ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിച്ചുവെന്നാരോപിച്ച് ആറ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നായി 10 പേരെ ഉത്തർപ്രദേശ് അറസ്റ്റ് ചെയ്തു. ഗോവ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ദില്ലി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഒരേസമയം 11 റെയ്ഡുകൾ നടത്തിയതിനു ശേഷമാണ് അറസ്റ്റ്. തീവ്രവാദവൽക്കരണം, നിയമവിരുദ്ധ മതപരിവർത്തനം, ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ഈ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഗോവയിൽ നിന്നുള്ള ആയിഷ എന്ന എസ്.ബി. കൃഷ്ണ, കൊൽക്കത്തയിൽ നിന്നുള്ള അലി ഹസൻ എന്ന ശേഖർ റോയ്, ആഗ്രയിൽ നിന്നുള്ള റഹ്മാൻ ഖുറേഷി, മുസാഫർനഗറിലെ ഖലാപറിൽ നിന്നുള്ള അബു താലിബ്, ഡെറാഡൂണിൽ നിന്നുള്ള അബുർ റഹ്മാൻ, രാജസ്ഥാനിൽ നിന്നുള്ള മുഹമ്മദ് അലി, ജയ്പൂരിൽ നിന്നുള്ള ജുനൈദ് ഖുറേഷി, മുഹമ്മദ് അലി, ഡൽഹിയിൽ നിന്നുള്ള മുസ്തഫ എന്ന മനോജ് എന്നിവരാണ് അറസ്റ്റിലായത്.

മാർച്ചിൽ ആഗ്രയിൽ നിന്ന് രണ്ട് സഹോദരിമാരെ കാണാതായതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ആഗ്ര കമ്മീഷണർ ദീപക് കുമാർ പറഞ്ഞു. വ്യക്തികളെ തീവ്രവാദികളാക്കുകയും മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശൃംഖലയിലേക്ക് അന്വേഷണത്തിലൂടെ എത്തിച്ചേരാൻ കഴിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പ്രവർത്തനരീതി ഐഎസിന്റേതിന് തുല്യമാണെന്ന് ഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു. ഗ്രൂപ്പിന് പിഎഫ്ഐ, എസ്ഡിപിഐ, പാകിസ്ഥാനിലെ തീവ്രവാദ ഘടകങ്ങൾ എന്നിവയുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാനഡ, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള സ്രോതസ്സുകളിൽ നിന്നാണ് ഗ്രൂപ്പിന് വിദേശ ധനസഹായം ലഭിച്ചതെന്ന് റിപ്പോർട്ടുണ്ട്. ഫണ്ട് സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും, സുരക്ഷിത കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും, ഗതാഗതത്തിനും വ്യത്യസ്ത അംഗങ്ങൾക്ക് പ്രത്യേക റോളുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഒരാളുടെ പ്രൊഫൈൽ ചിത്രത്തിൽ ഒരു എകെ-47 തോക്ക് ഉള്ളതായി കണ്ടെത്തി. നിയമവിരുദ്ധ മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് എടിഎസ് സബ്റോജ് എന്ന ഇമ്രാൻ, ഷഹാബുദ്ദീൻ എന്നീ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. സംഘത്തിന്റെ സൂത്രധാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ഇപ്പോൾ അറസ്റ്റിലായ സംഘവും ചങ്കൂർ ബാബയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം