പാക്, ബം​ഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് എംഎൻഎസ്

Published : Feb 28, 2020, 01:21 PM ISTUpdated : Feb 28, 2020, 01:23 PM IST
പാക്, ബം​ഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് എംഎൻഎസ്

Synopsis

മുംബൈയിലെ ബാന്ദ്രയിൽ പതിച്ച പോസ്റ്ററിൽ വിവരം നൽകുന്നവർക്ക് 5,555 രൂപയും എംഎൻഎസ്സിന്റെ ഔറഗാബാദ് സിറ്റി യൂണിറ്റ് ഓഫീസിന് മുന്നിൽ പതിപ്പിച്ച പോസ്റ്റുകളിൽ 5000 രൂപയുമാണ് എംഎൻഎസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 

മുംബൈ: അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്). പാക്, ബംഗ്ലാ അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് മുംബൈയിലെ വിവിധയിടങ്ങളിൽ പതിച്ചിട്ടുള്ള പോസ്റ്ററിലൂടെ എംഎന്‍എസ് വ്യക്തമാക്കുന്നത്.

മുംബൈയിലെ ബാന്ദ്രയിൽ പതിച്ച പോസ്റ്ററിൽ വിവരം നൽകുന്നവർക്ക് 5,555 രൂപയും എംഎൻഎസ്സിന്റെ ഔറഗാബാദ് സിറ്റി യൂണിറ്റ് ഓഫീസിന് മുന്നിൽ പതിപ്പിച്ച പോസ്റ്റുകളിൽ 5000 രൂപയുമാണ് എംഎൻഎസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് നിലവില്‍ തങ്ങള്‍ക്ക് കൃത്യമായ വിവരമൊന്നുമില്ലെന്ന് എംഎന്‍എസ് ഔറഗബാദ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സത്‌നം സിം​ഗ് ഗുലാട്ടി പറഞ്ഞു.

Read More: 'ഉടൻ രാജ്യം വിടുക, അല്ലെങ്കിൽ ഞങ്ങളുടെ രീതിയില്‍ നിങ്ങളെ പുറത്താക്കും': മുംബൈയിൽ എംഎന്‍എസിന്റെ പോസ്റ്റർ

അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ജനങ്ങളില്‍നിന്ന് തന്നെ ചോദിച്ചറിയുകയാണ്. വിവരങ്ങള്‍ ലഭിച്ച ശേഷം കുടിയേറ്റക്കാരുടെ പട്ടിക പൊലീസിന് കൈമാറും. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും സത്‌നം സിം​ഗ് കൂട്ടിച്ചേർത്തു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവിനെ ബിരിയാണി നൽകി 'ഉറക്കി', പിന്നീട് കാമുകനെ വിളിച്ചു, കൊലക്ക് ശേഷം മൃതദേഹത്തിനരികെയിരുന്ന് അശ്ലീല ചിത്രം കണ്ടു!
കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും