ഒന്നും ഒളിക്കാനില്ലെങ്കില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി സത്യം കണ്ടെത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

By Web TeamFirst Published Jul 21, 2021, 10:50 AM IST
Highlights

ഒന്നും ഒളിക്കാനില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തെഴുതി പെഗാസസ് പ്രോജക്ടിനെ കുറിച്ചുള്ള സത്യം കണ്ടെത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി 

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. ഒന്നും ഒളിക്കാനില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തെഴുതി പെഗാസസ് പ്രോജക്ടിനെ കുറിച്ചുള്ള സത്യം കണ്ടെത്തണമെന്നാണ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെടുന്നത്. ആരാണ് പെഗാസസിനായി പണം നൽകിയതെന്നും അറിയണമെന്നും സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെടുന്നു.

വീണ്ടും തലപൊക്കി പെഗാസസ് വിവാദം; മോദി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

If we have nothing to hide, then Modi should write to Israeli PM and seek the truth about the NSO's Pegasus project including who paid for it.

— Subramanian Swamy (@Swamy39)

കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോൺ ചോർന്നതായി സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്

ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും, ആർഎസ്എസ് നേതാക്കളുടെയും ഫോണുകൾ ചോർത്തിയതായി സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ ആരോപിച്ചിരുന്നു. 

Strong rumour that this evening IST, Washington Post & London Guardian are publishing a report exposing the hiring of an Israeli firm Pegasus, for tapping phones of Modi’s Cabinet Ministers, RSS leaders, SC judges, & journalists. If I get this confirmed I will publish the list.

— Subramanian Swamy (@Swamy39)

പെഗാസസ് സ്പൈവെയറിൽ ഒരു ഫോൺ ചോർത്താൻ അഞ്ച് കോടി ചിലവെന്ന് റിപ്പോർട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!