ബാൽക്കണിയിൽ വീണ സാരി എടുക്കാൻ അമ്മയുടെ കടുംകൈ, 15ാം നിലയിൽ നിന്ന് മകനെ സാരിയിൽ കെട്ടി താഴേക്കിറക്കി, നടുക്കുന്ന ദൃശ്യങ്ങൾ

Published : Feb 24, 2026, 04:10 PM IST
Viral video screenshot showing a mother dangling her child from a high-rise balcony in Faridabad's Grandura Society

Synopsis

ഫരീദാബാദിലെ ബഹുനില ഫ്ലാറ്റിൽ, താഴെ വീണ സാരിയെടുക്കാൻ ഒരമ്മ സ്വന്തം മകനെ സാരിയിൽ കെട്ടി ബാൽക്കണിയിൽ നിന്നും താഴേക്ക് തൂക്കിയിറക്കി. ഈ അപകടകരമായ ദൃശ്യങ്ങൾ വൈറലായതോടെ അമ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുകയാണ്.

ഫരീദാബാദ്: ആരുടെയും ഉള്ളൊന്ന് കാളുന്ന ദൃശ്യങ്ങളാണ് ഹരിയാനയിലെ ഫരീദാബാദിൽ നിന്നും പുറത്തുവരുന്നത്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും താഴത്തെ നിലയിലേക്ക് വീണ സാരി എടുക്കാൻ സ്വന്തം മകന്റെ ജീവൻ പണയപ്പെടുത്തിയ ഒരമ്മയുടെ അശ്രദ്ധയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. 15-ലധികം നിലകളുള്ള ബഹുനില മന്ദിരത്തിന്റെ ഉയരത്തിൽ നിന്നാണ് കുഞ്ഞിനെ സാരിയിൽ കെട്ടി താഴേക്ക് തൂക്കിയിട്ടത്.

ഫരീദാബാദ് സെക്ടർ 82-ലെ ഗ്രാൻഡുറ സൊസൈറ്റിയിലാണ് സംഭവം. ഫ്ലാറ്റിന് താഴെയുള്ള ബാൽക്കണിയിൽ സാരി വീണതിനെത്തുടർന്നാണ് സ്ത്രീ ഈ അപകടകരമായ നീക്കം നടത്തിയത്. ഒരൊറ്റ തുണി കൊണ്ട് വസ്ത്രമെടുക്കാൻ കഴിയില്ലെന്ന് കണ്ടപ്പോൾ, വീട്ടിലുണ്ടായിരുന്ന സാരികൾ കൂട്ടിക്കെട്ടി ഒരു നീളൻ കയർ രൂപത്തിലാക്കി. സാരിയുടെ ഒരറ്റം മകന്റെ അരയിൽ കെട്ടിയ ശേഷം ബാൽക്കണിയിലൂടെ താഴേക്ക് ഇറക്കി. കുട്ടി താഴത്തെ നിലയിൽ നിന്ന് വസ്ത്രം കൈക്കലാക്കിയ ശേഷം, സാരിയിൽ മുറുകെ പിടിക്കുകയും അമ്മ കുട്ടിയെ മുകളിലേക്ക് വലിച്ചു കയറ്റുകയുമായിരുന്നു.

എതിർവശത്തെ കെട്ടിടത്തിലുള്ള ഒരാൾ ഈ കാഴ്ച കണ്ട് പരിഭ്രാന്തനായി പകർത്തിയ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ പടർന്നത്. ഒരു തുണിക്കഷണത്തിന് ഒരു കുട്ടിയുടെ ജീവനേക്കാൾ വിലയുണ്ടോ? എന്നാണ് പലരും ചോദിക്കുന്നത്. ആ സ്ത്രീയെ ജയിലിലടയ്ക്കണമെന്നും ഇത് കുട്ടികൾക്കെതിരെയുള്ള ക്രൂരതയാണെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്. അമ്മ കുട്ടിക്ക് കമാൻഡോ പരിശീലനം നൽകുകയാണോ എന്ന് പരിഹാസരൂപേണ ചിലർ ചോദിച്ചപ്പോൾ, ഇത് വലിയൊരു അപകടത്തിന് കാരണമാകാത്തത് കുട്ടിയുടെ ഭാഗ്യം കൊണ്ടാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരള മാറും! പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിലെ ആദ്യ തീരുമാനം, കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
നീറ്റ് പരീക്ഷയെഴുതാൻ തുടർച്ചയായി നിർബന്ധിച്ചു, അച്ഛനെ കൊലപ്പെടുത്തി വെട്ടിനുറക്കി, എല്ലാം സഹോദരിക്ക് മുന്നിൽ