നാസിക് ടിസിഎസ് കേസ്; ഒന്നാം പ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ്‍സി എസ്‍ടി അതിക്രമ വകുപ്പ് കൂടി ചുമത്തി, നിദാ ഖാനെ തേടി പൊലീസ്

Published : Apr 19, 2026, 07:09 AM IST
nashik tcs case nida khan suspension letter sit investigation workplace harassment

Synopsis

നാസിക് ടിസിഎസ് കേസിൽ ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ്‍ സി, എസ്‍ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി പൊലീസ്. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതുകൊണ്ടാണ് നടപടി. കേസിലെ പ്രതിയായ നിദാ ഖാനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ, നിദാ ഖാനെതിരായ പരാതി വ്യാജമെന്ന് കുടുംബം ആരോപിച്ചു

ദില്ലി: നാസിക് ടിസിഎസ് കേസിൽ ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ്‍ സി, എസ്‍ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി പൊലീസ്. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതുകൊണ്ടാണ് നടപടി. കേസിലെ പ്രതിയായ നിദാ ഖാനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ, നിദാ ഖാനെതിരായ പരാതി വ്യാജമെന്ന് കുടുംബം ആരോപിച്ചു.ലൈംഗികാതിക്രമം, മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങളിലാണ് നാസിക് ടിസിഎസ് കേസിലെ മുഖ്യപ്രതി ഡാനിഷിനെതിരെ കേസ് എടുത്തിരുന്നത്. എന്നാൽ, പട്ടിക ജാതി പട്ടിക വർഗം അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള വകുപ്പ് കൂടി എഫഐആറിൽ ഉൾപ്പെടുത്തിയത് ചർച്ചയാകുകയാണ്. നിലവിലെ ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പിന്നെ എന്തിനീ വകുപ്പെന്നാണ് ഉയരുന്ന ചോദ്യം. 

ആദ്യം പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതിനാൽ ഇത് ചുമത്തിയെന്ന് മാത്രമാണ് പൊലീസ് വിശദീകരണം. ദേശീയ വനിത കമ്മീഷൻ നിയോഗിച്ച സംഘവും നാസിക്കിൽ എത്തി അന്വേഷണം നടത്തുകയാണ്. കേസിൽ ഇനിയും അറസ്റ്റിലാകാനുള്ള നിദാ ഖാനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി പ്രത്യേക സംഘം മുംബൈയിൽ എത്തി. നിദാ ഖാൻ താമസിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിദ കമ്പനിയിലെ എച്ച് ആർ മാനേജർ ആണെന്ന പ്രചാരണം കുടുംബം തള്ളികളഞ്ഞു. നിദ സാധാരണ ജീവനക്കാരിയാണെന്ന് കുടുംബം അറിയിച്ചു. ടിസിഎസും ഈക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കള്ളക്കഥ മെനയുകയാണെന്നും നാസിക്കിലെ വിവാദ ആൾദൈവം അശോക് കരാട്ടിനെതിരെയുള്ള സ്തീപീഡനപരാതികളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണെന്നും കുടുംബം ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചരക്ക് വിട്ടുനൽകാൻ ചില 'ഫോ‍‌‌‍ർമാലിറ്റി'കൾ ഉണ്ടെന്ന് ജിഎസ്ടി ഉദ്യോ​ഗസ്ഥർ, ചോദിച്ചത് 55 ലക്ഷം; പരാതിക്കാരന്റെ നീക്കത്തിൽ കുടുങ്ങി
വനിതാ ബില്ലിൽ പ്രതിപക്ഷത്തിന്റെ പതനം ലക്ഷ്യമിട്ട് ബിജെപി, ഇന്നും പ്രതിഷേധം തുടരും; മോദിയുടെ പ്രസ്താവനക്കെതിരെ വിമർശനം ശക്തം