വംശനാശഭീഷണി നേരിടുന്ന നൂറോളം കഴുകന്മാ‍ർ കൂട്ടത്തോടെ ചത്തനിലയിൽ, വിഷം വച്ചതെന്ന് സംശയം

Published : Mar 18, 2022, 05:13 PM ISTUpdated : Mar 18, 2022, 05:14 PM IST
വംശനാശഭീഷണി നേരിടുന്ന നൂറോളം കഴുകന്മാ‍ർ കൂട്ടത്തോടെ ചത്തനിലയിൽ, വിഷം വച്ചതെന്ന് സംശയം

Synopsis

കഴുകന്റെ ജഡത്തിന് സമീപത്ത് നിന്ന് ആടിന്റെ അസ്ഥികൾ കണ്ടെത്തി. വിഷം കലർന്ന ആടിന്റെ ജഡം കഴിച്ചാണ് കഴുകന്മാർ ചത്തതെന്ന് സംശയിക്കുന്നതായി പൊലീസ്...

ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിലെ ഛയ്‌ഗാവ് പ്രദേശത്തിന് സമീപം വംശനാശഭീഷണി നേരിടുന്ന നൂറോളം കഴുകന്മാരെ ചത്ത നിലയിൽ കണ്ടെത്തി. അസമിലെ ഛയ്‌ഗാവ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മിലൻപൂർ പ്രദേശത്ത് വ്യാഴാഴ്ച വൈകീട്ട് സംസ്ഥാന വനംവകുപ്പ് അധികൃതർ നൂറോളം കഴുകന്മാരുടെ ജഡങ്ങൾ കണ്ടെടുത്തിരുന്നു.

കഴുകന്മാർ ആടിന്റെ ജഡം കഴിച്ചതാണെന്നും വിഷം കലർന്ന ഭക്ഷണം കഴിച്ചാണ് കഴുകന്മാർ ചത്തതെന്നും വനപാലകർ സംശയിക്കുന്നു. നൂറോളം കഴുകന്മാർ ഒരേസമയം ചത്തൊടുങ്ങുന്നത് താൻ ആദ്യമായാണ് കാണുന്നതെന്ന് കാംരൂപ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ദിംപി ബോറ പറഞ്ഞു.

"കഴുകന്റെ ജഡത്തിന് സമീപത്ത് നിന്ന് ആടിന്റെ അസ്ഥികൾ കണ്ടെത്തി. വിഷം കലർന്ന ആടിന്റെ ജഡം കഴിച്ചാണ് കഴുകന്മാർ ചത്തതെന്ന് സംശയിക്കുന്നു. എന്നാൽ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തുവരും. ആടിന്റെ ജഡത്തിൽ വിഷം കലർത്തിയതാണെങ്കിൽ ആളെ ഞങ്ങൾ അറസ്റ്റ് ചെയ്യും,” ബോറ പറഞ്ഞു. ഇതുപോലുള്ള ഒരു സംഭവം ഈ പ്രദേശത്ത് നേരത്തെയും ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ ധാരാളം കഴുകന്മാർ ചത്തു. അതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാട്ടുകാരെ ബോധവത്കരിക്കാൻ ശ്രമിക്കുമെന്നും പൊലീസ് ഓഫീസർ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; കേരളത്തിൽ ബന്ദാകും, പണിമുടക്കുന്നവർക്ക് ശമ്പളമില്ല, ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ
അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം