വധശിക്ഷ നൽകണമെന്ന എൻഐഎയുടെ ഹർജി; യാസിൻ മാലികിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

Published : May 29, 2023, 01:52 PM ISTUpdated : May 29, 2023, 02:00 PM IST
വധശിക്ഷ നൽകണമെന്ന എൻഐഎയുടെ ഹർജി; യാസിൻ മാലികിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

Synopsis

അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് എൻഐഎ ഹർജിയിൽ പറയുന്നു. വധശിക്ഷയിൽ നിയമകമ്മിഷന്റെ ശുപാർശകളും ഹൈക്കോടതി തേടും. 

ദില്ലി: വിഘടനവാദി നേതാവ് യാസിൻ മാലികിന് വധശിക്ഷ നൽകണമെന്ന എൻഐഎയുടെ ഹർജിയിൽ യാസിൻ മാലികിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് എൻഐഎ ഹർജിയിൽ പറയുന്നു. വധശിക്ഷയിൽ നിയമകമ്മിഷന്റെ ശുപാർശകളും ഹൈക്കോടതി തേടും. 

ഭീകരവാദത്തിന് പണം ഹവാല ഇടപാടിലൂടെ കണ്ടെത്തിയ കേസ്; യാസിൻ മാലിക്കിന് ജീവപരന്ത്യം

2017ൽ നടന്ന അക്രമ സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ മാലിക്  പ്രതിയായത്. 2016 ൽ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിന് പിന്നില്‍ മാലിക്കിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. കേസിൽ 2019 നാണ് യാസിന്‍ മാലിക്ക് അറസ്റ്റിലായത്. ല‌ഷ്കറെ‌ തയിബ സ്ഥാപകൻ ഹാഫിസ് സയീദും ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദീനും കേസിൽ പ്രതികളാണ്. ഈ കേസിൽ മാലികിന് ജീവപര്യന്തമാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിൽ മാലികിന് വധശിക്ഷ നൽകണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു.

1990-ൽ നാല് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വധിച്ച കേസിൽ യാസീൻ മാലിക് നിരപരാധിത്വം അവകാശപ്പെടുമ്പോൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലക്ഷദ്വീപിലെ ബുധനാഴ്ച വാഹന നിരോധനം റമസാൻ വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ
ബംഗ്ലാദേശി ഭീകരര്‍ ലക്ഷ്യമിട്ടത് സ്ഫോടനങ്ങള്‍, അറസ്റ്റിലായവര്‍ ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകള്‍, നിയന്ത്രിച്ചത് ജമ്മു കശ്മീര്‍ സ്വദേശി