സാധാരണക്കാർക്ക് മൈലേജ് നോക്കാൻ പറ്റില്ല, മീറ്ററിൽ കാണിക്കുന്നത് കൃത്യമല്ലെന്ന് നിതിൻ ഗ‍ഡ്കരി; ഇ20 പെട്രോളിന് വേണ്ടി വീണ്ടും ന്യായീകരണം

Published : Jul 14, 2026, 08:29 AM IST
Nitin Gadkari E20 Petrol

Synopsis

ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്ന വ്യാപകമായ പരാതിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. സാധാരണക്കാർക്ക് വാഹനത്തിന്റെ ഇന്ധനക്ഷമത കൃത്യമായി അളക്കാനാവില്ലെന്നും അംഗീകൃത ഡീലർമാർക്ക് മാത്രമേ അത് സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് കുറയുന്നു എന്ന പരാതി വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര ഉപരിഗത ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഒരു സാധാരണ കാറുടമയ്ക്ക് സ്വന്തം നിലയിൽ വാഹനത്തിന്‍റെ ഇന്ധനക്ഷമത കൃത്യമായി കണക്കാക്കാൻ കഴിയില്ലെന്നും അംഗീകൃത ഡീലർമാരുടെ പക്കലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് മാത്രമേ മൈലേജ് കൃത്യമായി പരിശോധിക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പരാമർശം. 2023ൽ വാങ്ങിയ തന്‍റെ കാറിന്‍റെ മൈലേജ് നഗരത്തിലെ ഡ്രൈവിംഗിൽ ലിറ്ററിന് 11 കിലോമീറ്ററിൽ നിന്ന് 7 കിലോമീറ്ററായി കുത്തനെ കുറഞ്ഞതായി മാധ്യമപ്രവർത്തക ചൂണ്ടിക്കാണിച്ചപ്പോഴാണ് ഗഡ്കരിയുടെ മറുപടി. സാധാരണക്കാർ ചെയ്യുന്നതുപോലെ ഡാഷ്‌ബോർഡിലെ റീഡിങ് നോക്കിയാണ് താൻ മൈലേജ് കണക്കാക്കിയതെന്ന് മാധ്യമപ്രവർത്തക വിശദീകരിച്ചു. എന്നാൽ നമ്മൾ കാണുന്ന ഡാഷ്‌ബോർഡ് കണക്കുകൾ പൂർണ്ണമായും വിശ്വസിക്കാനാകില്ലെന്നും നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തിയ പ്രത്യേക പരിശോധനാ യന്ത്രങ്ങൾ ഉള്ള അംഗീകൃത ഡീലർമാർക്ക് മാത്രമേ യഥാർത്ഥ ഇന്ധനക്ഷമത അളക്കാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വഴി ചില വാഹനങ്ങളിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് അടുത്തിടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം തന്നെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗഡ്കരിയുടെ പുതിയ വിശദീകരണം പുറത്തുവരുന്നത്. മൈലേജ് കുറയുന്നുണ്ടെങ്കിലും മലിനീകരണം കുറയ്ക്കാനും ക്രൂഡ് ഓയിൽ ഇറക്കുമതി അമിതമായി ആശ്രയിക്കുന്നത് തടയാനും എഥനോൾ ചേർത്ത ഇന്ധനം അത്യന്താപേക്ഷിതമാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. ഏപ്രിൽ ഒന്ന് മുതൽ രാജ്യമൊട്ടാകെ ഇ20 ഇന്ധന വിതരണം നിർബന്ധമാക്കിയതോടെ വാഹന ഉടമകളിൽ നിന്നും വാഹന നിർമ്മാതാക്കളിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങളും ആശങ്കകളുമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

1100 രൂപ പെൻഷൻ പണം പിൻവലിക്കാൻ ജനസേവ കേന്ദ്രത്തിൽ എത്തി, അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടി 82കാരൻ, 759 കോടിയിലധികം ബാലൻസ്, മിനിറ്റുകൾക്കകം അപ്രത്യക്ഷം
രാഹുൽ ഗാന്ധി മാപ്പ് പറയണം, പ്രവാസികളുടെ തുറന്ന കത്ത്; കോൺഗ്രസിന്‍റെ 'പെയ്ഡ് ക്രൗഡ്' പരാമർശത്തിൽ ഓസ്ട്രേലിയയിൽ കടുത്ത പ്രതിഷേധം