ബിഹാറിൽ നിതീഷിൻ്റെ ജനപ്രീതി ഇടിഞ്ഞു? തുടർഭരണത്തിനുള്ള സാധ്യത തള്ളി അഭിപ്രായ സർവ്വേ

Published : Oct 20, 2020, 09:23 PM ISTUpdated : Oct 20, 2020, 10:28 PM IST
ബിഹാറിൽ നിതീഷിൻ്റെ ജനപ്രീതി ഇടിഞ്ഞു? തുടർഭരണത്തിനുള്ള സാധ്യത തള്ളി അഭിപ്രായ സർവ്വേ

Synopsis

നിതീഷിന്‍റെ സാധ്യത മങ്ങുന്നു എന്നാണ് സര്‍വ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേര്‍ പിന്തുണക്കുന്നതായും പറയുന്നു. 

ബിഹാര്‍: ബിഹാറിൽ നിതീഷ് കുമാര്‍ സര്‍ക്കാരിന്‍റെ തുടര്‍ഭരണം കൂടുതൽ പേര്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ സര്‍വ്വേ. 43 ശതമാനം പേര്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഭരണത്തിൽ തുടരുന്നതിനെ എതിര്‍ക്കുന്നുവെന്ന് ലോക്നീതി-സിഡിഎസ് സര്‍വ്വേ പ്രവചിച്ചു. 38 ശതമാനം പേരാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നത്. 

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും അധികം പേര്‍ പിന്തുണക്കുന്നത് നിതീഷ് കുമാറിനെ തന്നെയാണ്. 31 ശതമാനം പേര്‍ നിതീഷ് കുമാറിനെ അനുകൂലിച്ചപ്പോൾ 27 ശതമാനം പേര്‍ മാത്രമാണ് തേജസ്വി യാദവിനെ പിന്തുണച്ചത്. ചിരാഗ് പസ്വാന് അഞ്ച് ശതമാനം പേരുടെ പിന്തുണയും ഉണ്ട്. നിതീഷിന്‍റെ സാധ്യത മങ്ങുന്നു എന്നാണ് സര്‍വ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേര്‍ പിന്തുണക്കുന്നതായും പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി