ആശ്വാസം, 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ പാടില്ല, ഉത്തരവിറക്കി കേന്ദ്ര സർക്കാർ

Published : Sep 15, 2026, 03:07 AM IST
UPI MDR Charges

Synopsis

2000 രൂപ വരെയുള്ള യുപിഐ, റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. യുപിഐ ഇടപാടുകൾക്ക് ഫീസ് വരുന്നു എന്ന ആശങ്കകൾക്ക് പിന്നാലെയാണ് ധനകാര്യ മന്ത്രാലയത്തിന്‍റെ ഈ വിജ്ഞാപനം. വൻകിട വ്യാപാരികളിൽ നിന്ന് 'മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' ഈടാക്കാൻ നിയമഭേദഗതി വന്നെങ്കിലും സാധാരണക്കാരുടെ ഇടപാടുകൾ സൗജന്യമായി തുടരും.

ന്യൂഡൽഹി: 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്‍റ് പ്ലാറ്റ്ഫോമുകളോ ചാർജ് ഈടാക്കാൻ പാടില്ലെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാർ. റുപേ ക്രെഡിറ്റ് കാർഡുകൾക്കും 2000 രൂപ വരെ ചാർജ് ഈടാക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. യുപിഐ ഇടപാടുകൾക്ക് ഫീസ് വരുന്നു എന്ന വിമർശനത്തെ തുടർന്നാണ് സർക്കാരിന്‍റെ നിലപാട്. പാർലമെന്‍റ് അടുത്തിടെ പാസാക്കിയ നിയമഭേദഗതി യുപിഐക്ക് ഫീസ് ഈടാക്കാൻ എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ യുപിഐ ഇടപാടുകളിൽ 2000 രൂപയിൽ കൂടിയത് നാല് ശതമാനം ഇടപാടുകൾ മാത്രമാണ്. എന്നാൽ യുപിഐ ഇടപാട് തുകയുടെ മൂന്നിൽ രണ്ടും ഈ നാല് ശതമാനത്തിലായിരുന്നു എന്ന് സൂചന.

വൻകിട വ്യാപാരികളിൽ നിന്നും ഇലക്ട്രോണിക് പേയ്‌മെന്റുകൾക്ക് 'മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' ഈടാക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് പാർലമെന്‍റ് കഴിഞ്ഞ മാസം പാസാക്കിയ 'ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ, 2026' പ്രകാരമുള്ള ഭേദഗതികൾ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന് പിന്നാലെ ഉപഭോക്താക്കൾക്കിടയിലെ ആശങ്ക പരിഹരിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇപ്പോൾ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. സാധാരണക്കാർ നടത്തുന്ന ചെറിയ തുകയുടെ യുപിഐ ഇടപാടുകൾക്കും വ്യക്തികൾ തമ്മിൽ പരസ്പരം നടത്തുന്ന പണമിടപാടുകൾക്കും യാതൊരുവിധ ചാർജുകളും ഈടാക്കില്ലെന്ന് വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കി.

2007-ലെ 'പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്' സെക്ഷൻ 10എ-യിൽ വരുത്തിയ ഭേദഗതിയാണ് യുപിഐ ചാർജുകളെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചത്. 50 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വൻകിട ബിസിനസ് സ്ഥാപനങ്ങൾ (ഉദാഹരണത്തിന് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവ) റൂപേ ഡെബിറ്റ് കാർഡ്, ഭീം യുപിഐ, യുപിഐ ക്യുആർ കോഡ് എന്നിവ വഴി പണം സ്വീകരിക്കുമ്പോൾ ബാങ്ക് ചാർജുകളിൽ നിന്നും നൽകിയിരുന്ന ഇളവ് പുതിയ നിയമത്തിലൂടെ നീക്കം ചെയ്യപ്പെട്ടു. ഇതോടെ വൻകിട ഡിജിറ്റൽ ഇടപാടുകളിൽ എംഡിആർ ചാർജുകൾ ചുമത്താൻ സർക്കാരിന് നിയമപരമായ അധികാരം ലഭിച്ചെങ്കിലും, സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഇതിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം ഉറപ്പുനൽകുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗണേശ ചതുർത്ഥി ആഘോഷിക്കാൻ പിയൂഷ് ഗോയലിൻ്റെ വസതിയിലെത്തി മോദി, പൂജയിൽ പങ്കെടുത്തു
'മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും നമ്മളെ കോപ്പിയടിക്കുകയാണ്, ഇതാണ് കോൺഗ്രസ് പാർട്ടിയുടെ കരുത്ത്': ഡി കെ ശിവകുമാർ