
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 90 ശതമാനം സീറ്റുകളിലും ജയിച്ച് എൻഡിഎ അധികാരം നിലനിർത്തുമെന്ന് ഉറപ്പായി. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആരും വിമർശിക്കാത്ത, എല്ലാവരും ഒരേപോലെ സന്തോഷിക്കുന്ന ഒരു വാർത്ത കൂടി പുറത്തുവരുന്നുണ്ട്. സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമായി കൊലപാതകങ്ങളും റീ-പോളിങും നടക്കാത്ത ഒരു തെരഞ്ഞെടുപ്പ് എന്ന നേട്ടം കൂടി ഇത്തവണ വോട്ടെടുപ്പിൽ ഉണ്ടായി.
കഴിഞ്ഞ കാലങ്ങളിലെല്ലാം ബിഹാറിൽ തെരഞ്ഞെടുപ്പ് വലിയ സംഘർഷങ്ങൾക്കും രാഷ്ട്രീയ കൊലപാതകങ്ങൾക്കും വേദിയാകാറുണ്ട്. അതിനാൽ തന്നെ റീ-പോളിങും പതിവായി നടക്കാറുണ്ട്. 1985 ൽ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ 63 പേരാണ് കൊല്ലപ്പെട്ടത്. അന്ന് 156 ബൂത്തുകളിൽ റീ-പോളിങ് നടന്നു. പിന്നീട് 1990 ൽ നടന്ന തെരഞ്ഞെടുപ്പിൽ 87 പേർ കൊല്ലപ്പെട്ടു. 1995 ലും അക്രമം തുടർന്നു. നാല് തവണയാണ് അന്ന് അക്രമ സംഭവങ്ങൾ കാരണം വോട്ടെടുപ്പ് മാറ്റിവച്ചത്. 2005 ൽ 660 ബൂത്തുകളിൽ സംഘർഷത്തെ തുടർന്ന് റീ-പോളിങ് നടത്തേണ്ടി വന്നു. ഇത്തവണ പക്ഷെ കാര്യമായ അനിഷ്ട സംഭവങ്ങളില്ലാത്തത് ജനത്തിനും പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഒപ്പം രാഷ്ട്രീയ കക്ഷികൾക്കും സന്തോഷം നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam