ഹൈക്കോടതി വിധിക്കപ്പുറം വളർന്ന ജാതിവെറി; ഒരാളു പോലും ദർശനം നടത്താതെ തമിഴ്നാട്ടിലെ വിഴുപ്പുറം ക്ഷേത്രം

Published : Apr 20, 2025, 09:38 AM ISTUpdated : Apr 20, 2025, 10:19 AM IST
ഹൈക്കോടതി വിധിക്കപ്പുറം വളർന്ന ജാതിവെറി; ഒരാളു പോലും ദർശനം നടത്താതെ തമിഴ്നാട്ടിലെ വിഴുപ്പുറം ക്ഷേത്രം

Synopsis

നീതിയും ധർമ്മവും നോക്കുകുത്തിയാകുന്ന ജാതിവെറിയുടെ ഇടമായി മാറുകയാണ് മേൽപ്പാതി ഗ്രാമത്തിലെ ശ്രീ ധർമരാജ ദ്രൗപതി അമ്മൻ ക്ഷേത്രം.

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തുറന്ന ക്ഷേത്രത്തിൽ ദർശനം നടത്താൻ ആളില്ല. പ്രബല ജാതിക്കാരെ ഭയന്ന് ക്ഷേത്രത്തിലേക്ക് ഇല്ലെന്നാണ് ദളിതർ പറയുന്നത്‌. പ്രബലജാതിക്കാർ ശുദ്ധികലശം നടത്താതെ ദർശനത്തിനു തയ്യാർ അല്ലെന്ന നിലപാടിൽ ആണ്‌. നീതിയും ധർമ്മവും നോക്കുകുത്തിയാകുന്ന ജാതിവെറിയുടെ ഇടമായി മാറുകയാണ് മേൽപ്പാതി ഗ്രാമത്തിലെ ശ്രീ ധർമരാജ ദ്രൗപതി അമ്മൻ ക്ഷേത്രം. 2023 ജൂണിൽ ദളിതർ അകത്തു കടന്നതിനെ ചൊല്ലിയുള്ള സംഘർഷങ്ങൾക്ക് പിന്നാലെ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയ ക്ഷേത്രം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൻ സുരക്ഷയിൽ വ്യാഴാഴ്ചയാണ്‌ തുറന്നത്. 

എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ ദർശനത്തിനായി ക്ഷേത്രം തുറന്നിടണം എന്നായിരുന്നു കോടതി നിർദേശം. ആദ്യ ദിവസം 80 ദളിതർ ദർശനത്തിന് എത്തിയെങ്കിലും, പിന്നാക്ക വിഭാഗക്കാരും ഗ്രാമത്തിലെ പ്രബലരുമായ വണ്ണിയാർ സമുദായക്കാർ വിട്ടുനിന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ക്ഷേത്രം തുറന്നെങ്കിലും ദർശനത്തിന് ആരും എത്തിയില്ല. ദളിതർ പ്രവേശിച്ചതോടെ ക്ഷേത്രം ആശുദ്ധമായെന്നും ശുദ്ധികലശം നടത്താതെ ദർശനത്തിന് ഇല്ലെന്നുമാണ് വണ്ണിയാർ വിഭാഗക്കാരുടെ അനൗദ്യോഗിക പ്രതികരണം.

ആദ്യ ദിവസം ദർശനം നടത്തിയ ദളിതരെ ക്ഷേത്രത്തിനു പുറത്തു നിന്ന പ്രബലജാതിക്കാരായ സ്ത്രീകൾ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ജീവന് ഭീഷണി ഉള്ളതിനാൽ ക്ഷേത്രത്തിലേക്ക് ഇല്ലെന്നാണ് ദളിതരുടെ നിലപാട്. ദേവസ്വം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.

കോടതി ഉത്തരവ് ധിക്കരിച്ചെന്ന് വരാതിരിക്കാൻ വേണ്ടി മാത്രം ഒരു ദിവസം ദളിതർക്ക് പ്രവേശനം നൽകി. ശുദ്ധികലശം നടക്കില്ലെന്നു ഉറപ്പാക്കാൻ പൊലീസ് കാവൽ ഉണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വണ്ണിയാർ സമുദായക്കാരനും ഡിഎംകെ നേതാവുമായ പഞ്ചായത്ത്‌ പ്രസിഡന്റടക്കം സാമൂഹ്യ നീതി മുദ്രാവാക്യത്തിൽ ഒതുക്കുകയാണ്. 

ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തി: 'ജാട്ട്' സിനിമയിലെ നായകന്‍ സണ്ണി ഡിയോള്‍ അടക്കം 5 പേര്‍ക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി