ദേശീയ പൗരത്വ പട്ടികയില്‍നിന്ന് പുറത്തായവര്‍ക്കായി നിയമസഹായ കേന്ദ്രങ്ങള്‍ തുറന്ന് നിയമ വിദ്യാര്‍ത്ഥികള്‍

Published : Oct 01, 2019, 12:43 PM ISTUpdated : Oct 01, 2019, 12:44 PM IST
ദേശീയ പൗരത്വ പട്ടികയില്‍നിന്ന് പുറത്തായവര്‍ക്കായി നിയമസഹായ കേന്ദ്രങ്ങള്‍ തുറന്ന് നിയമ വിദ്യാര്‍ത്ഥികള്‍

Synopsis

ആഗസ്റ്റ് 31ന് പുറത്തിറക്കിയ അസം പൗരത്വ പട്ടികയില്‍നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. 

ഗുവാഹത്തി: ദേശീയപൗരത്വ പട്ടികയില്‍നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ രാജ്യവ്യാപകമായി കേന്ദ്രങ്ങള്‍ തുറന്നു. അസമിന്‍റെ തലസ്ഥാനമായ ഗുവാഹത്തിയാണ് ഓഫീസുകളുടെ കേന്ദ്രം. പരിചയ് എന്നാണ് പദ്ധതിയുടെ പേര്. ദേശീയപൗരത്വ പട്ടികയില്‍നിന്ന് പുറത്താക്കിയതിനെതിരെ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് അറിവ് നല്‍കുകയും സഹായിക്കുകയുമാണ് കേന്ദ്രങ്ങളിലൂടെ ചെയ്യുന്നത്.

അസമിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി ആന്‍ഡ് ജുഡീഷ്യല്‍ അക്കാദമി, ബംഗാള്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സ്, ഹൈദരാബാദ് നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ്, ദില്ലി നാഷണല്‍ ലോ യൂണിവേഴ്സിറ്റി, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഒഡിഷ എന്നീ കോളേജുകളാണ് രാജ്യത്താകമാനം സഹായ കേന്ദ്രം നടത്തിയത്.  നിയമ വിദ്യാര്‍ത്ഥികളും അധ്യാപകരും സഹകരിച്ചാണ് കേന്ദ്രങ്ങള്‍ തുറന്നത്.

പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്നത് ഉത്തരവാദിത്തമാണെന്ന് എന്‍എല്‍യുജെഎ വൈസ് ചാന്‍സലര്‍ ജെ എസ് പാട്ടീല്‍ പറഞ്ഞു. ആഗസ്റ്റ് 31ന് പുറത്തിറക്കിയ അസം പൗരത്വ പട്ടികയില്‍നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ