എയിഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ സീറ്റ് തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൻഎസ്എസ്

Published : Aug 25, 2022, 07:13 PM IST
എയിഡഡ് ഹോമിയോ  മെഡിക്കൽ കോളേജിലെ സീറ്റ് തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൻഎസ്എസ്

Synopsis

1995ൽ സർക്കാരും എൻഎസ്എസും തമ്മിലുള്ള കരാർ പ്രകാരം എൻഎസ്എസിന്റെ കീഴിലുള്ള കോട്ടയത്തെ എഎൻഎസ്എസ് മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം സീറ്റുകളിലെ പ്രവേശനം എൻഎസ്എസിന് അവകാശപ്പെട്ടതാണ്. 

ദില്ലി: എയിഡഡ് ഹോമിയോ  മെഡിക്കൽ കോളേജിലെ സീറ്റ് തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൻഎസ്എസ്. എൻ എസ് എസിന് അവകാശപ്പെട്ട പതിനഞ്ച് ശതമാനം സീറ്റിലെ പ്രവേശനം സർക്കാർ നിയമ ഭേദതഗതി വഴി തട്ടിയെടുക്കുന്നതായി ഹർജിയിൽ പറയുന്നത്. 

1995ൽ സർക്കാരും എൻഎസ്എസും തമ്മിലുള്ള കരാർ പ്രകാരം എൻഎസ്എസിന്റെ കീഴിലുള്ള കോട്ടയത്തെ എഎൻഎസ്എസ് മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം സീറ്റുകളിലെ പ്രവേശനം എൻഎസ്എസിന് അവകാശപ്പെട്ടതാണ്.

എന്നാൽ 2017ൽ സംസ്ഥാനസർക്കാർ കേരളം പാസാക്കിയ മെഡിക്കൽ വിദ്യാഭ്യാസ നിയമ ഭേദഗതി  പ്രകാരം ഈ കോളേജ് ഉൾപ്പെടെ അഞ്ച് എയിഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളെ സ്വകാര്യ മെഡിക്കൽ കോളേജുകളായി പരിഗണിച്ച് ഇവിടുത്തെ പതിനഞ്ച് ശതമാനം സീറ്റുകളെ പ്രവേശനം സർക്കാർ നൽകുന്ന ലിസ്റ്റ് പ്രകാരമാകണമെന്ന ഭേദഗതി കൊണ്ടുവന്നു. 

ഇതിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ ഭേദതഗതി ശരിവെച്ച് ഹർജി തള്ളുകയായിരുന്നു.ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയിരിക്കുന്നത്.  കോളേജിന്‍റെ ചെയർമാനും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായ ജി സുകുമാരൻ നായർ, പ്രിൻസിപ്പൽ ഡോ.സി,ബിന്ദുകുമാരി എന്നിവരാണ് ഹർജിക്കാർ. അഭിഭാഷകൻ എം ഗിരീഷ് കുമാർ എൻഎസ്എസിനായി ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 

ഇഡിയുടെ വിശാല അധികാരം ശരിവച്ച വിധി: രണ്ട് കാര്യങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

ലാവലിൻ കേസ് പരിഗണിക്കുമ്പോൾ സിബിഐ അഭിഭാഷകന് പനി വരും, ഇടനിലക്കാർ വഴി ബിജെപി സിപിഎം ധാരണയുണ്ട്-വിഡി സതീശൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ