
പൂനെ: ഐസോലേഷൻ വാർഡിൽ പാർപ്പിച്ചിരുന്ന രോഗി അവിടെ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്താനായി നടന്നു തീർത്തത് 17 കിലോമീറ്റർ. പൂനെയിലെ ബലേവാഡിയിലാണ് സംഭവം. എഴുപത് വയസ്സുള്ള രോഗിയാണ് യാർവാദയിലെ വീട്ടിലേക്ക് നടന്നെത്തിയതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ക്വാറന്റൈൻ കേന്ദ്രത്തിൽ നല്ല ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളുമില്ല എന്ന് ഇയാളുടെ ആരോപണം. ശുചിമുറികളിൽ വൃത്തിയില്ലെന്നും ഇയാൾ പറയുന്നു. അവശനിലയിൽ വീടിന്റെ മുന്നിലിരിക്കുന്ന വൃദ്ധനെ അയൽവാസികളാണ് കണ്ടത്. ഇയാളുടെ വീട്ടിലെ അംഗങ്ങൾക്ക് കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
അയൽക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. അധികൃതർ ആംബുലൻസുമായെത്തി ഇയാളെ തിരികെ ഐസോലേഷനിൽ പ്രവേശിപ്പിച്ചു. അതേസമയം ഇയാൾ രക്ഷപ്പെട്ട വിവരം അറിഞ്ഞില്ലെന്നാണ് ക്വാറന്റൈൻ കേന്ദ്രത്തിലെ അധികൃതർ നൽകിയ മറുപടി. ക്വാറന്റൈൻ കേന്ദ്രത്തിലെ പോരായ്മകളെക്കുറിച്ച് ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് യെർവാദ ഏരിയ കോർപറേറ്റർ പറഞ്ഞു. ഏപ്രില്‍ 25-നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ മകനും കൊവിഡ് 19 ബാധിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam