എൻഡിഎ ഭരണം അസാധ്യമായത് പലതും സാധ്യമാക്കിയെന്ന് മോദി; ജാൽമുരി വിളമ്പി സുവേന്ദു, പ്രശംസയുമായി കമൽഹാസനും

Published : Jun 10, 2026, 09:17 PM IST
PM Modi

Synopsis

അടുത്ത ദശകത്തിൽ രാജ്യത്തിന്റെ വികസനം വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎ യോഗത്തിൽ പറഞ്ഞു. തുടർച്ചയായി 4399 ദിവസം ഭരിച്ച് റെക്കോർഡിട്ട മോദിയെ നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു തുടങ്ങിയ സഖ്യകക്ഷി നേതാക്കൾ പ്രശംസിച്ചു. 

ദില്ലി: വരുന്ന ദശകത്തിൽ രാജ്യത്തിന്റെ വികസനം കൂടുതൽ വേ​ഗത്തിലാക്കുകയെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ ഭരണകാലത്ത് അസാധ്യമെന്ന് തോന്നിച്ച പലതും നടപ്പാക്കി. കോൺ​ഗ്രസ് ഒരുപതിറ്റാണ്ട് ഭരിച്ചിട്ടും ഒന്നും നടക്കാഞ്ഞത് എന്തുകൊണ്ട് എന്ന് ജനം ചോദിക്കുന്നു. ഇനിയും നിരവധി ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി 4399 ദിവസം തുടർച്ചയായി ഇരുന്ന് റെക്കോർഡിട്ട സാഹചര്യത്തിലാണ് എൻഡിഎ യോ​ഗം ചേർന്നത്. എൻഡിഎ യോ​ഗത്തിൽ ബം​ഗാളി പലഹാരമായ ജാൽമുരി മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് മോദിക്ക് നൽകി. നേതാക്കൾക്കൊപ്പം മോദി ജാൽമുരി കഴിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബം​ഗാളിലെ തെരുവിലെ കടയിൽനിന്നും മോദി ജാൽമുരി കഴിച്ചത് ബിജെപി വലിയ ചർച്ചയാക്കിയിരുന്നു. 

യോഗത്തിൽ നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ പ്രകീർത്തിക്കുന്ന പ്രമേയം പാസാക്കി. അമിത് ഷാ അടക്കം കേന്ദ്ര മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. മോദിയെ പുകഴ്ത്തി നിതീഷ് കുമാറിന്റെ ലേഖനം ചർച്ചയായിരുന്നു. മോദി, അഴിമതി കറ പുരളാത്ത നേതാവെന്ന് നിതീഷ് കുമാർ പ്രശംസിച്ചു. ആഗോള തലത്തിൽ ഇന്ത്യയുടെ വിലയും നിലയും മോദി ഉയർത്തിയെന്നും പ്രശംസ. ഇന്നലെ ചന്ദ്രബാബു നായിഡുവും ലേഖനം എഴുതിയിരുന്നു. നരേന്ദ്ര മോദിയെ കേന്ദ്ര മന്ത്രിസഭയും പ്രശംസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്നര മണിക്കൂറോളം രാഹുൽ - അഭിഷേക് കൂടിക്കാഴ്ച; ടിഎംസി കോൺഗ്രസിൽ ലയിക്കുമോ? അഭ്യൂഹങ്ങൾ തള്ളി പാർട്ടി വൃത്തങ്ങൾ
29കാരി മന്ത്രിയെ ആക്രമിക്കാൻ തുടക്കത്തിലേ ട്രോളുകൾ, അങ്ങ് കൊറിയയിലെത്തി മാസ് മറുപടി; ഹ്യുണ്ടായ് ഇൻഡസ്ട്രീസ് സന്ദർശിച്ചു