ദളിത് വിരുദ്ധ പരാമർശം: ടിആർ ബാലുവും ദയാനിധി മാരനും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

Published : May 23, 2020, 03:35 PM IST
ദളിത് വിരുദ്ധ പരാമർശം: ടിആർ ബാലുവും ദയാനിധി മാരനും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

Synopsis

രാജ്യസഭാ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ദളിത് വിരുദ്ധ പരാമർശത്തിൻ്റെ പേരിൽ  ചെന്നൈ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ചെന്നൈ: രാജ്യസഭാ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗങ്ങൾക്കെതിരായ വിവാദ പ്രസംഗത്തെ തുടർന്നാണ് നടപടി. പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയെ തുടർന്ന് മുൻകേന്ദ്രമന്ത്രിമാരും ഡിഎംകെ നേതാക്കളുമായ ദയാനിധിമാരനും ടിആർ ബാലുവും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

മദ്രാസ് ഹൈക്കോടതിയിൽ ഉൾപ്പടെ ധാരാളം ദളിത് വിഭാഗത്തിൽ നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും, ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിൻ്റെയും കരുണാനിധിയുടെയും ദയ കൊണ്ടാണെന്നുമായിരുന്നു ആർഎസ് ഭാരതിയുടെ വിവാദ പരാമർശം. എന്നാൽ സർക്കാർ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് ഭാരതി ആരോപിച്ചു.

 അണ്ണാഡിഎംകെ നേതാക്കൾക്ക് എതിരെ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണിതെന്നും ഭാരതി പറയയുന്നു. ആർഎസ് ഭാരതിയെ കൂടാതെ മുൻ കേന്ദ്രമന്ത്രിമാരായ ദയാനിധി മാരനും ടിആർ ബാലുവിനും എതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പൊലീസ് അറസ്റ്റിനൊരുങ്ങുന്നു എന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ദയാനിധി മാരാനും ടിആർ ബാലുവും കോടതിയെ സമീപിച്ചിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം