
ഒഡീഷ: ലോക്ക് ഡൗൺ ലംഘിച്ച് പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്ന് ഒഡീഷയിലെ പോലീസ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യോഗസ്ഥനെതിരെ മോശം പെരുമാറ്റത്തിന്റെ മേൽ ദുഷ്പെരുമാറ്റത്തിന്റെ പേരിൽ കേസെടുത്തതായും അദ്ദഹം അറിയിച്ചു. ദീപക് കുമാർ ജെനെ എന്ന പൊലീസ് ഓഫീസർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഒഡീഷ പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ജനങ്ങൾ പ്രവേശിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്കാണ് പൊലീസ് ഉദ്യോഗസ്ഥൻ കുടുംബസമേതം പുരി ജഗന്നാഥ ക്ഷേത്രത്തിൽ എത്തിയത്. ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ തടയാൻ ശ്രമിക്കുകയും സംഭവത്തെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒഡീഷയിലെ എല്ലാ ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam