'ഇസ്ലാമിക ഭരണം സ്ഥാപിക്കുക പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം'; പാറ്റ്ന റെയ്ഡിലെ രേഖകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Published : Jul 16, 2022, 03:18 PM IST
'ഇസ്ലാമിക ഭരണം സ്ഥാപിക്കുക പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം'; പാറ്റ്ന റെയ്ഡിലെ രേഖകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Synopsis

ജാർഖണ്ഡ് പൊലീസിലെ എസ്ഐയായിരുന്ന മുഹമ്മദ് ജലാലുദ്ദീന്‍, നിരോധിച്ച തീവ്രവാദ സംഘടനയായ സിമിയില്‍ അംഗമായിരുന്ന അതാർ പർവേശ്, പാറ്റ്ന സ്വദേശി അർമാന്‍ മാലിക് എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്

ദില്ലി: പാറ്റ്നയില്‍ രാജ്യവിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായവരുടെ കേരള ബന്ധം അന്വേഷിക്കാന്‍ ബിഹാർ പൊലീസ്. പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ബന്ധപ്പെട്ട മലയാളികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. കേരളം, തമിഴ്നാട് സ്വദേശികളുടെ പേരുവിവരങ്ങളുള്ള രജിസ്റ്റർ പ്രതികളില്‍നിന്നും പൊലീസ് പിടികൂടിയിരുന്നു. 

ജാർഖണ്ഡ് പൊലീസിലെ എസ്ഐയായിരുന്ന മുഹമ്മദ് ജലാലുദ്ദീന്‍, നിരോധിച്ച തീവ്രവാദ സംഘടനയായ സിമിയില്‍ അംഗമായിരുന്ന അതാർ പർവേശ്, പാറ്റ്ന സ്വദേശി അർമാന്‍ മാലിക് എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിഷന്‍ 2047 അടക്കമുള്ള പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന രേഖകകളടക്കം ഇവരില്‍നിന്നും പിടിച്ചെടുത്തെന്ന് ബിഹാർ പൊലീസ് പറയുന്നു.

മൂവരുമടങ്ങുന്ന സംഘം പ്രദേശത്തെ യുവാക്കൾക്ക് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താന്‍ പരിശീലനം നല്‍കി. ഇവരുടെ വീട്ടിലടക്കം നടത്തിയ പരിശധനയില്‍ കണ്ടെടുത്ത രജിസ്റ്ററിലാണ് കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള 12 പേരുടെ പേരുവിവരങ്ങളുള്ളത്. ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അറസ്റ്റിലായവർ നല്‍കിയ മൊഴിയനുസരിച്ച് 26 പേരെ പ്രതിയാക്കി തീവ്രവാദ കുറ്റമടക്കം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

ബിഹാര്‍ കൂടാതെ ജാർഖണ്ഡ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരും പ്രതിപട്ടികയിലുണ്ട്. 10 ശതമാനം മുസ്ലീങ്ങളെയെങ്കിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയോടൊപ്പം ചേർക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാജ്യത്ത് 2047 ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്നുമാണ് പ്രതികളില്‍നിന്നും കണ്ടെടുത്ത രേഖകളില്‍ പറയുന്നത്. 

ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി: എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

ദില്ലി: എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ദില്ലിയിലെ കനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി