ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ്. എന്നാൽ അനിയന്ത്രിതമായ ജനസംഖ്യ ഇന്ത്യയുടെ വികസനത്തിന് ഗുണകരമാകില്ലെന്നാണ് മോഹൻ ഭഗവത് അഭിപ്രായപ്പെട്ടത്.
ദില്ലി: രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായി ദമ്പതികൾക്ക് രണ്ട് കുട്ടികൾ മാത്രം എന്ന് നിയമം കൊണ്ടുവരണമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്. ഇത് രാജ്യവികസനത്തിന് അനിവാര്യമാണെന്നും എന്നാൽ അന്തിമ തീരുമാനം സർക്കാരിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയിലെ മുറാദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് നേതാക്കളുമായി സംവദിക്കവെയാണ് സംഘടനയുടെ അടുത്ത അജണ്ടയെ കുറിച്ച് ഭാഗവത് സൂചിപ്പിച്ചത്.
മുറാദാബാദിൽ നാല് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു മോഹൻ ഭഗവത്. ''ഈ കാലഘട്ടത്തിന്റെ ആവശ്യമാണിത്. എന്നാൽ അന്തിമതീരുമാനം സർക്കാരിന്റേതാണ്. ഈ നിയമത്തിന് മതവുമായി ബന്ധമുണ്ടായിരിക്കില്ല. എല്ലാവർക്കും ബാധകമായിരിക്കും.'' മോഹൻ ഭഗവത് പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ്. എന്നാൽ അനിയന്ത്രിതമായ ജനസംഖ്യ ഇന്ത്യയുടെ വികസനത്തിന് ഗുണകരമാകില്ലെന്നാണ് മോഹൻ ഭഗവത് അഭിപ്രായപ്പെട്ടത്. രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്ര് രൂപീകരിച്ചാൻ അതിൽ നിന്ന് മാറിനിൽക്കുമെന്നും മഥുരയും കാശിയും ആർഎസ്എസ് അജണ്ടയുടെ ഭാഗമല്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. പൗരത്വ നിയമന ഭേദഗതിയ്ക്ക് അനുകൂലമായ നിലപാടാണ് ഉളളതെന്നും എന്നാൽ ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.