ഗോവയിൽ പ്രമോദ് സാവന്ദിനിത് രണ്ടാമൂഴം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Published : Mar 28, 2022, 11:47 AM ISTUpdated : Mar 28, 2022, 11:52 AM IST
ഗോവയിൽ പ്രമോദ് സാവന്ദിനിത് രണ്ടാമൂഴം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Synopsis

രണ്ടാം തവണയാണ് പ്രമോദ് സാവന്ദ് ​ഗോവ മുഖ്യമന്ത്രി ആകുന്നചത്.  കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനായതാണ് പ്രമോദ് സാവന്ദിന് രണ്ടാം തവണയും തുണയായത്

ഗോവ: പുതിയ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ദ് (pramod savand)മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ(swearing) ചെയ്ത് അധികാരമേറ്റു. ഗവർണർ (governor)പി.എസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർച്ചയായ രണ്ടാം തവണയാണ് പ്രമോദ് സാവന്ദ് ​ഗോവ മുഖ്യമന്ത്രി ആകുന്നചത്.  കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനായതാണ് പ്രമോദ് സാവന്ദിന് രണ്ടാം തവണയും തുണയായത്

ആരോ​ഗ്യ മന്ത്രിയായിരുന്ന വിശ്വജിത് റാണെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി,. ബിജെപി എംഎൽഎമാരുടെ യോഗത്തിന് ശേഷം കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകനായ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് സാവന്ദിന്‍റെ പേര് നേരത്തെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന വിശ്വജിത്ത് റാണെയാണ് പ്രമോദ് സാവന്ദിന്‍റെ പേര് നി‍ർദ്ദേശിച്ചതെന്നും ഐകഖണ്ഡമായി അംഗീകരിച്ചെന്നും തോമർ പറഞ്ഞു. പിന്നാലെ രാജ്ഭവനിൽ എത്തി പ്രമോദ് സാവന്ദ് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുകയും ചെയ്തു. സ്വതന്ത്രരടക്കം പിന്തുണയ്ക്കുന്ന 24 എംഎൽഎമാരെയും ഒപ്പം കൂട്ടിയാണ് സാവന്ദ് അന്ന് രാജ്ഭവനിലെത്തിയത്. 

കോർട്ടാലിം മണ്ഡലത്തിൽ നിന്ന് വിജയിച്ച അന്റോണിയോ വാസ്, കുർട്ടോറിം മണ്ഡലത്തിൽ നിന്ന് ജയിച്ച അലക്സിയോ റെജിനാൾഡോ, ബിച്ചോളിം മണ്ഡലത്തിൽ നിന്ന് ജയിച്ച ഡോ ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബിജെപിക്ക് പിന്തുണ നൽകുന്ന സ്വതന്ത്രർ. കഴിഞ്ഞ തവണ 13 സീറ്റിൽ വിജയം നേടിയിട്ടു കൂടി ചെറു പാർട്ടികളുടെ സഹായത്തോടെ ബിജെപിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നു.

രണ്ടാംമൂഴത്തില്‍ യോഗിക്ക് മുന്നില്‍ യുപിയില്‍ വെല്ലുവിളികള്‍ ഏറെ
ലഖ്നൗ: ജനസംഖ്യയിൽ ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ് (uttar pradesh). വലിപ്പം കൊണ്ടും വേരാഴ്ന്നു കിടക്കുന്ന ജാതി വ്യവസ്ഥ കൊണ്ടും അതിസങ്കീർണ്ണമാണ് ഉത്തർപ്രദേശിൽ ഭരണം. ഏത് വലിയ നേതാവിനും അടിപതറാൻ ഇടയുള്ള ഗോഥ. അവിടെയാണ് യോഗി ആദിത്യനാഥ് (yogi adityanath) രണ്ടാം തവണയും ഭരണത്തിലേറുന്നത്. 

അക്രമങ്ങളും, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വലിയ വെല്ലുവിളിയായി നിലനിന്നിരുന്ന സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിച്ചു എന്നതാണ് ഭരണനേട്ടമായി ബിജെപി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്. 

ബുള്‍ഡോസർ ബാബ പോലുള്ള പ്രയോഗങ്ങളിലൂടെ ആ പ്രതിഛായ യോഗി ഊട്ടി ഉറപ്പിച്ചു.ക്രമസമാധാനം മെച്ചപ്പെടുത്തുക എന്നത് തന്നെയാവും രണ്ടാം ഭരണത്തിലും യോഗിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.
 
ഹാത്രസ്, ഉന്നാവ്, ലഖിംപൂർഖേരി ഉൾപ്പടെ വിവിധ സംഭവങ്ങൾ കഴിഞ്ഞ ഭരണകാലത്ത് യോഗിക്ക് മേൽ നിഴൽ വീഴ്ത്തിയതാണ്. എന്നാൽ അതൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ല. ഏൻറി റോമിയോ സ്ക്വാഡ് പോലുള്ള പദ്ധതികളിലൂടെ സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കാൻ യോഗി ആദിത്യനാഥിനായി. 

നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും പത്തു വർഷം തടവും ശിക്ഷ ഏർപ്പെടുത്തുമെന്നതുൾപ്പടെ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിലൂടെ ഭൂരിപക്ഷത്തിനെ ഒപ്പം കൂട്ടി. ഈ വാഗ്ദാനങ്ങൾ എത്രയും വേഗം യാഥാർഥ്യമാക്കാനാകും പുതിയ മന്ത്രിസഭയുടെ ആദ്യ ദൗത്യം. 

അതേ സമയം പട്ടിണിയിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് ഇപ്പോഴും യുപി. തൊഴിലില്ലാത്ത യുവാക്കളുടെ  എണ്ണവും കുത്തനെ ഉയരുകയാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാതെ നിയുക്ത മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാൻ കഴിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
വർഷം മുഴുവൻ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ല, സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാൻ; വ്യോമയാന മന്ത്രി