Padma Awards 2022 : പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു തുടങ്ങി; ശോശാമ്മ ഐപ്പ് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി

Web Desk   | Asianet News
Published : Mar 21, 2022, 06:00 PM ISTUpdated : Mar 21, 2022, 06:23 PM IST
Padma Awards 2022 : പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു തുടങ്ങി; ശോശാമ്മ ഐപ്പ് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി

Synopsis

രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നിന്ന് ശോശാമ്മ ഐപ്പ് ഇന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.  

ദില്ലി: പത്മ പുരസ്കാരങ്ങൾ (Padma Awards)  വിതരണം ചെയ്ത് തുടങ്ങി. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നിന്ന് ശോശാമ്മ ഐപ്പ് (Soshamma Ipe)  പ്രസിഡന്റ് രാം നാഥ് കോവിന്ദിൽ (Ram Nath kovind) നിന്ന് ഇന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.

128 പേരെയാണ് ഈ വർഷം രാജ്യം പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. കേരളത്തിൽ നിന്ന്  നാല് പേരാണ് ഇക്കുറി പുരസ്കാരത്തിന് അർഹരായത്. ശോശാമ്മ ഐപ്പിന് പുറമേ  കെ പി റാബിയ,  ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവരും പത്മശ്രീ പുരസ്കാരത്തിനർഹരായിരുന്നു. സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ, കവിയും നിരൂപകനുമായ പി നാരായണ കുറുപ്പ് എന്നിവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളാല്‍ പുരസ്കാരം വാങ്ങാനെത്തിയില്ല.  കളരി പയറ്റ് ആചാര്യന്‍ ശങ്കരനാരായണ മേനോനടക്കം 64 പേര്‍ക്ക് അടുത്തയാഴ്ച പുരസ്കാരം നല്‍കും. 128 ജേതാക്കള്‍ക്ക് രണ്ട് ഘട്ടങ്ങളിലായാണ് പുരസ്കാരം നല്‍കുന്നത്. 

അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്  മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ മക്കള്‍  ഏറ്റുവാങ്ങി. ഗീത ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനായിരുന്ന രാധേ ശ്യാം ഖേംകക്കും മരണാനന്തര ബഹുമതിയായി നല്‍കിയ പത്മവിഭൂഷണ്‍ മകന്‍ രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചു.

മുതിര്‍ന്ന  കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അടക്കം 8 പേര്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി