
ശ്രീനഗർ: ജമ്മു കശ്മീരിൽ ( Jammu and Kashmir ) ഒരു മണിക്കൂറിനിടെ മൂന്നിടങ്ങളിലായി നാട്ടുകാർക്ക് നേരെ ഭീകരരുടെ ആക്രമണം ( terrorist attack ). ഭീകരരുടെ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ഭീകരർക്കായി തെരച്ചിൽ തുടരന്നുവെന്ന് സൈന്യം അറിയിച്ചു.
ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ ബിൻദ്രോ കെമിസ്റ്റ് എന്ന സ്ഥാപനത്തിന്‍റെ ഉടമയായ ഡോ. മക്കാൻ ലാൽ ബിൻദ്രോയാണ് കൊല്ലപ്പെട്ടത്. മറ്റൊരു ആക്രമണത്തിൽ ഒരു വഴിയോര കച്ചവടക്കാരൻ മരിച്ചെന്ന് പൊലീസ് അറിയിച്ചു. ബന്ദി പോരയിൽ നടന്ന ആക്രമണത്തിൽ നാട്ടുകാരനായ മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച് ലഫ. ഗവർണർ മനോജ് സിൻഹ രംഗത്തെത്തി. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരുമെന്നും മനോജ് സിൻഹ പറഞ്ഞു.
Also Raed: രാജ്യത്ത് ഏറ്റവും കൂടുതൽ അനധികൃതമായ ആയുധങ്ങൾ പിടിച്ചെടുത്തത് യുപിയിൽ നിന്നെന്ന് റിപ്പോർട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam