'പരിതാപകരമായ അർധരാത്രി വീഡിയോ...'; മോദിക്കെതിരെ രാഹുൽ ഗാന്ധി, വിദ്യാർത്ഥികളുടെ ആവശ്യം ധർമേന്ദ്ര പ്രധാൻ്റെ രാജിയെന്നും രാഹുൽ

Published : Jul 24, 2026, 06:25 AM IST
Rahul Gandhi on Modi Video

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി പുറത്തുവിട്ട വീഡിയോ സന്ദേശം പ്രഹസനമാണെന്ന് രാഹുൽ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറ്റപ്പെടുത്തി. മോദിയുടേത് പരിതാപകരമായ അർധരാത്രി വീഡിയോ ആണെന്നും വിദ്യാർത്ഥികളെ അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി.

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി പുറത്തുവിട്ട വീഡിയോ സന്ദേശം പ്രഹസനമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, വിദ്യാർത്ഥികളെ മർദിച്ചവർക്കെതിരെ നടപടിയെടുക്കുക തുടങ്ങി മൂന്ന് പ്രധാന ആവശ്യങ്ങളും രാഹുൽ മുന്നോട്ടുവെച്ചു.

"മിസ്റ്റർ മോദി, ഞങ്ങളുടെ വിദ്യാർത്ഥികൾ ധർമേന്ദ്ര പ്രധാന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പരിതാപകരമായ ഈ അർധരാത്രി വീഡിയോ കാണിച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. 1. പ്രധാനെ പുറത്താക്കുക. 2. വിദ്യാർത്ഥികളെ തല്ലിയവരെ ശിക്ഷിക്കുക. 3. മാപ്പ് പറയുക," രാഹുൽ ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കനക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച അർധരാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ചോദ്യപ്പേപ്പർ ചോർച്ചയിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നൽകുമെന്നും മോദി അറിയിച്ചു.

നേരത്തെ, പരീക്ഷാ ക്രമക്കേടുകളിൽ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി, കുറ്റക്കാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ദില്ലി ഹൈക്കോടതി ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചു. ജസ്റ്റിസ് അനു ഗ്രോവർ ബലിഗ ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജിയാകും. ഇതിനിടെ, സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് 26 ദിവസമായി തുടരുന്ന നിരാഹാര സമരം സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് അവസാനിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെയും സാന്നിധ്യത്തി സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു സോനം വാങ്ചുക്ക്; ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യം
അർധരാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി; ചോദ്യപ്പേപ്പർ ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കാൻ ബില്ല്, മന്ത്രിയുടെ രാജിയില്ല?