'രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയം, ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്': രാഹുൽ ​ഗാന്ധി

Published : Feb 11, 2026, 01:39 PM ISTUpdated : Feb 11, 2026, 03:08 PM IST
rahul gandhi

Synopsis

എ ഐയുടെ ഇന്ധനമാണ് ഡേറ്റയെന്നും ഐടി മേഖലയിൽ എഐ വെല്ലുവിളി ഉയർത്തുമെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. ബജറ്റിന് സമാന്തരമായി യുഎസ് കരാർ വന്നു. ഊർജം, ഫിനാൻസ് എന്നിവയെ കുറിച്ചൊന്നും ബജറ്റിലില്ല.

ദില്ലി: രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണെന്ന് രാഹുൽ ​ഗാന്ധി. ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നാൽ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഒന്നും ബജറ്റിലില്ല. ബജറ്റ് ചർച്ചയിൽ സംസാരിക്കവേയായിരുന്നു രാഹുലിന്റെ വാക്കുകൾ. എ ഐയുടെ ഇന്ധനമാണ് ഡേറ്റയെന്നും ഐടി മേഖലയിൽ എഐ വെല്ലുവിളി ഉയർത്തുമെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. ബജറ്റിന് സമാന്തരമായി യുഎസ് കരാർ വന്നു. ഊർജം, ഫിനാൻസ് എന്നിവയെ കുറിച്ചൊന്നും ബജറ്റിലില്ല. ജനസംഖ്യ വർധന ദുരന്തമല്ലെന്നും അത് ശക്തിയാണെന്നും രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ത്യ യു എസ് കരാറിൽ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ട്രംപുമായി ഇന്ത്യ സഖ്യമായിരുന്നു കരാറിൽ ഏർപ്പെട്ടതെങ്കിൽ ഇരു രാജ്യങ്ങളും തുല്യമാണെന്ന സന്ദേശമാകും നൽകുക. കർഷകരുടെ സംരക്ഷണം ആവശ്യപ്പെടുമായിരുന്നുവെന്നും അടിമകളല്ലെന്ന് വ്യക്തമാക്കുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. 

ഡാറ്റയാണ് ശക്തിയെന്ന് പറയുമായിരുന്നു. ഇന്ത്യൻ ഡാറ്റയുടെ ബലത്തിൽ സൂപ്പർ ശക്തിയാവാൻ കഴിയില്ലെന്ന് വ്യക്തമാക്കുമായിരുന്നു. ഈ കരാർ അസംബന്ധമാണ്. പ്രധാനമന്ത്രിക്ക് യാതൊന്നും മനസിലായിട്ടില്ല. വസ്‌ത്ര നിർമ്മാണ മേഖലയെ തകർത്തു കളയും. അമേരിക്ക തീരുമാനിക്കും നമ്മൾ ആരുടെ കൈയിൽ നിന്ന് എണ്ണ വാങ്ങണമെന്ന്. അത് അനുസരിച്ചില്ലെങ്കിൽ അവർ നമ്മെ ശിക്ഷിക്കും. ഈ കരാർ എന്തിനാണ്? യുവാക്കൾക്കായി നിങ്ങൾ ബജറ്റിൽ എന്ത് കൊണ്ടുവന്നുവെന്നും രാഹുൽ ചോദിച്ചു.

അതേ സമയം, ഷെയിം, നോൺസെൻസ് എന്നീ വാക്കുകൾ പിൻവലിക്കണമെന്ന് രാഹുലിനോട് റിജിജു ആവശ്യപ്പെട്ടു. അനാവശ്യ പദങ്ങൾ ഉന്നയിക്കരുതെന്ന് ചെയറും രാഹുലിനെ വിലക്കി. ഇന്ത്യയെ വിൽക്കുന്നത് ലജ്ജാകരമെന്നല്ലാതെ എന്ത് പറയുമെന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. സർക്കാരിൻ്റെ നിലപാട് ലജ്ജാകരമെന്നും രാഹുൽ രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. എപ്സ്സീൻ ഫയൽ ഉന്നയിച്ച രാഹുലിനോട് യാതൊരു ബന്ധവുമില്ലാത്ത വിഷയമെന്നായിരുന്നു സ്‌പീക്കർ മറുപടി നൽകിയത്. 

പ്രതിരോധ ബജറ്റ് അദാനിക്കായി കൊണ്ടുവന്നതാണെന്ന രാഹുലിന്‍റെ പരാമര്‍ശത്തോട് അസംബന്ധമെന്ന് ഭരണപക്ഷം പ്രതികരിച്ചു. അദാനി വെറുമൊരു വ്യവസായിയല്ല. അനാവശ്യ ആരോപണങ്ങൾ ഉയർത്തുന്നുവെന്ന് കിരൺ റിജിജു കുറ്റപ്പെടുത്തി. യാതൊരു തെളിവുമില്ലാതെ അസംബന്ധം പറയുന്നു. എപ്സ്റ്റീൻ ഫയൽ പ്രധാനമന്ത്രിയെ സമ്മർദത്തിലാക്കിയെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ മുഖത്ത് ഭയം നിഴലിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. 

തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നുവെന്ന് ക്രമപ്രശ്‌നം ഉയർത്തി രവിശങ്കർ പ്രസാദ്. ബജറ്റിനപ്പുറംചർച്ച പോകരുതെന്ന് ചെയർ ചൂണ്ടിക്കാട്ടി. പഴയ കോൺഗ്രസുകാരനായതിൻ്റെ ആനുകൂല്യംനൽകാമെന്ന് ജഗദാംബിക പാലിനോട് രാഹുൽ പറഞ്ഞു. കൃത്യമായ വഴിയിലൂടെ പോയാൽ മതിയെന്നും ചെയർ മറുപടി നൽകി. എന്നാൽ എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കി. ടാക്സ് ഹോളിഡേ പ്രഖ്യാപനം മറ്റൊരു അബദ്ധമാണെന്നും രാഹുൽ ഗാന്ധി വിമര്‍ശനമുന്നയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംസ്ഥാന നഗരവികസന മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷണം പോയി; സർക്കാർ ഉദ്യോഗസ്ഥൻ കർണാടകയിൽ അറസ്റ്റിൽ
സ്കൂളിൽ ഡാൻസ് പ്രാക്ടീസിനിടെ കുട്ടി തളർന്നുവീണു, ഒമ്പത് വയസ്സുകാരി മരിച്ചത് പ്രാണിയുടെ കടിയേറ്റ്, ഉൾക്കൊള്ളാനാകാതെ കുടുംബം