ജുൻജുൻവാലെയുടെ മരണ ഹൃദയാഘാതം മൂലം: സംസ്കാരം അൽപസമയത്തിനകം

Published : Aug 14, 2022, 06:20 PM IST
ജുൻജുൻവാലെയുടെ മരണ ഹൃദയാഘാതം മൂലം: സംസ്കാരം അൽപസമയത്തിനകം

Synopsis

ബോധരഹതിനായതിനെ തുടർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ അതികായൻ രാകേഷ് ജുൻജുൻവാലയുടെ സംസ്കാര ചടങ്ങുകൾ അല്പസമയത്തിനകം മുംബൈയിൽ നടക്കും. മലബാർ ഹില്ലിലെ ബാൻ ഗംഗ ശ്മശാനത്തിലാണ് ചടങ്ങുകൾ. മുംബൈയിൽ ഇന്ന് പുലർച്ചെയായിരുന്നു ജുൻ ജുൻവാലയുടെ അന്ത്യം. 62 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബോധരഹതിനായതിനെ തുടർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഓഹരിവിപണിയിലെ നേട്ടങ്ങൾ പരിഗണിച്ച് ഇന്ത്യൻ വാറൻ ബഫറ്റെന്ന് വിളിപ്പേരുള്ളയാളാണ് ജുൻജുൻവാല. പുത്തൻ വിമാനകമ്പനിയായ അകാസാ എയറുമായി വ്യോമയാന മേഖലയിലേക്ക് രംഗപ്രവേശം ചെയ്തതോടെയാണ് അടുത്തിടെ അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കം നിരവധി പേർ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.

 

ഇന്ത്യൻ ഓഹരി വിപണിയിലെ 'അദ്ഭുത മനുഷ്യൻ': ജുൻജുൻവാലയെ കുറിച്ച് 10 കാര്യങ്ങൾ

ദില്ലി: ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായാണ് രാകേഷ് ജുൻജുൻവാലയെ വിശേഷിപ്പിക്കുന്നത്. ബിഗ് ബുൾ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുൾ മാർക്കറ്റ് എന്നെല്ലാം അദ്ദേഹത്തെ ബിസിനസ് ലോകം വാഴ്ത്തുന്നു. ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് മറ്റൊരു വിശേഷണവും അദ്ദേഹത്തിനുണ്ട്. എല്ലാത്തിനും കാരണം സ്വപ്രയത്നം കൊണ്ട് ജുൻജുൻവാല വെട്ടിപ്പിടിച്ച ഉയരങ്ങളാണ്.

ജുൻജുൻവാലയെ കുറിച്ച് 10 കാര്യങ്ങൾ

  1. ഇന്ത്യയിലെ ഓഹരി വിപണിയിലെ ഏറ്റവും നേട്ടമുണ്ടാക്കിയ നിക്ഷേപകൻ.
  2. ആദ്യത്തെ നിക്ഷേപം 5000 രൂപ, ഇന്ന് 5.8 ബില്യൺ ഡോളറിന്റെ ആസ്തി
  3. സ്വദേശം രാജസ്ഥാൻ. ജനിച്ചതും വളർന്നതും മുംബൈയിൽ
  4. ഇന്ത്യയിലെ 36ാമത് അതിസമ്പന്നൻ
  5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അംഗം
  6. കടംവാങ്ങിയ 5000 രൂപയുമായി ഓഹരി വിപണിയിലെത്തിയത് 25ാമത്തെ വയസിൽ
  7. രേഖ ജുൻജുൻവാലയാണ് ഭാര്യ. നിഷ്ത ജുൻജുൻവാല, ആര്യമൻ ജുൻജുൻവാല, ആര്യവീർ ജുൻജുൻവാല എന്നിവർ മക്കളാണ്
  8. ആകാശ എയർ, ഹംഗാമ ഡിജിറ്റൽ മീഡിയ തുടങ്ങിയ കമ്പനികളുടെ സ്ഥാപകൻ
  9. രാകേഷ് ആദ്യം വാങ്ങിയത് ടാറ്റ ടീയുടെ ഓഹരികൾ, ഒരു ഓഹരിക്ക് 43 രൂപ നിരക്കിൽ
  10. അച്ഛൻ മരിച്ചത് 2008ൽ. അന്ന് മുതൽ കിട്ടുന്ന ഡിവിഡന്റിന്റെ നാലിലൊന്ന് സാമൂഹ്യസേവനത്തിനായി നീക്കിവെച്ചു

1960 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയിൽ നേട്ടങ്ങൾ കൊയ്ത അദ്ദേഹം പിൽക്കാലത്ത് ആപ്ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു.

പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

 വിശേഷിപ്പിച്ചിരുന്നു. ആകാശ എയർ വിമാനക്കമ്പനിയാണ് രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപത്തിലെ അവസാനത്തേത്. മുൻ ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെക്കൊപ്പമാണ് ഈ കമ്പനി തുടങ്ങി. നിലവിൽ രണ്ട് വിമാനങ്ങളുള്ള കമ്പനി 70 എയർക്രാഫ്റ്റുകളുമായി ആഭ്യന്തര വിമാന സർവീസ് രംഗത്ത് കുതിച്ചു ചാട്ടത്തിന് ഒരുങ്ങി നിൽക്കെയാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാലയുടെ മരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും