ബിജ്നോർ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പരിഹസിച്ച് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി. ക്ഷേത്രത്തിന്റെ ട്രസ്റ്റിൽ ഒരു മുസ്ലിം അംഗം ഉണ്ടായിരുന്നെങ്കിൽ ഇതുപോലെയാകുമോ സർക്കാർ നടപടി സ്വീകരിക്കുകയെന്നും മുസ്ലിം അംഗമാണ് ട്രസ്റ്റിലുണ്ടായിരുന്നതെങ്കിൽ ഒരു ഏറ്റുമുട്ടലോ വീട് ഇടിച്ചുനിരത്തലോ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജ്നോറിൽ നടന്ന പൊതുയോഗത്തിലാണ് രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഒവൈസി ബിജെപി സർക്കാരിനെതിരേ ആഞ്ഞടിച്ചത്. 'ട്രസ്റ്റിലും അഴിമതിയിലും ഒരു മുസ്ലിം അംഗം പങ്കാളിയായിരുന്നെങ്കിൽ ഒരു ഏറ്റുമുട്ടലോ അല്ലെങ്കിൽ ആ വ്യക്തിയുടെ വീട് ഇടിച്ചുനിരത്തലോ ഉണ്ടാകുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നിലവിൽ സംഭാവനക്കൊള്ളയിൽ പ്രതികൾ അറസ്റ്റിലായിട്ടും ഒരു വീടും തകർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam