'പ്രഭാത അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കണം'; സിബിസിഐ സ്കൂളുകൾക്ക് നിർദ്ദേശം

Published : Apr 04, 2024, 08:22 AM ISTUpdated : Apr 04, 2024, 08:58 AM IST
'പ്രഭാത അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കണം'; സിബിസിഐ സ്കൂളുകൾക്ക് നിർദ്ദേശം

Synopsis

എല്ലാ സ്കൂളുകളിലും സർവമത പ്രാർത്ഥന മുറി സജ്ജമാക്കണം.മറ്റ് മതങ്ങളിലെ കുട്ടികൾക്ക് മേൽ കൃസ്ത്യൻ  ആചാരങ്ങൾ അടിച്ചേൽപ്പിക്കരുത്  

ദില്ലി: പ്രഭാത അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന്,തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകൾക്ക് സിബിസിഐ നിർദ്ദേശം നല്‍കി.എല്ലാ സ്കൂളുകളിലും സർവമത പ്രാർത്ഥന മുറി സജ്ജമാക്കണം.മറ്റ് മതങ്ങളിലെ കുട്ടികൾക്ക് മേൽ കൃസ്ത്യൻ  ആചാരങ്ങൾ അടിച്ചേൽപ്പിക്കരുത്.സ്വാതന്ത്ര്യ സമര സേനാനികൾ, കവികൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ ചിത്രങ്ങൾ  സ്കൂളിൽ സ്ഥാപിക്കണം. സ്കൂളുകൾക്ക് സുരക്ഷ കൂട്ടാനും നിർദ്ദേശമുണ്ട്.സിബിസിഐ വാർഷിക ജനറൽ ബോഡിയിലെടുത്ത തീരുമാനമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ.

അതിനിടെ ഭരണഘടന ഭേദഗതി വേണമെന്ന ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍. രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയുടേതാണ് വിവാദ പരാർമർശം. ഭരണഘടനയില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ പാർലമെന്‍റിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷം വേണമെന്ന് ജ്യോതി മിർദ പറഞ്ഞു. വലിയ തീരുമാനങ്ങള്‍ക്ക് ഭരണഘടന ഭേദഗതി ആവശ്യമാണെന്നും  വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ജ്യോതി പറഞ്ഞു.
 
ഭരണഘടന ഭേദഗതി വേണമെന്ന കർണാടകയിലെ  നേതാവ് അനന്ത്കുമാർ ഹെഗ്ഡയുടെ പരാമർശവും നേരത്തെ  വിവാദമായിരുന്നു. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരെന്ന കൃത്യമായ സന്ദേശമെന്ന് കോണ്‍ഗ്രസ്  വിമർശിച്ചു. ഭരണഘടന ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാർലമെൻ്റിൽ ഇന്ന് നിർണായകം; പ്രതിപക്ഷത്തെ 118 അംഗങ്ങൾ ഒപ്പിട്ട പ്രമേയം ചർച്ച ചെയ്യും; വിപ്പ് നൽകി കോൺഗ്രസ്; സ്‌പീക്കറെ മാറ്റണമെന്ന ആവശ്യം ശക്തം
ഉസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ അറസ്റ്റിൽ