ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 20 എംപിമാർ ഉടൻ കൂറുമാറും? ബിജെപിയുമായി തൃണമൂൽ എംപിമാർ ചർച്ചയിലെന്ന് റിപ്പോർട്ട്

Published : Jun 04, 2026, 06:18 PM IST
parliament

Synopsis

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 20 ഓളം എംപിമാർ ബിജെപിയിലേക്ക് മാറാൻ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. ഇത് പാർലമെന്റിൽ പാർട്ടിയുടെ ശക്തി പകുതിയായി കുറയ്ക്കുകയും മമത ബാനർജിയുടെ നേതൃത്വത്തിന് കനത്ത തിരിച്ചടിയാവുകയും ചെയ്യും.

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പ്രതിസന്ധിയിലാക്കി പാർലമെന്റ് അംഗങ്ങളും കൂറുമാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തൃണമൂലിന്റെ പകുതിയോളം എംപിമാർ ബിജെപിയിലേക്ക് മാറാൻ ഉന്നതതല ചർച്ചകൾ നടത്തുകയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 20 തൃണമൂൽ എംപിമാരാണ് ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തുന്നത്. നിലവിൽ ടിഎംസിക്ക് ലോക്‌സഭയിൽ 28 എംപിമാരും രാജ്യസഭയിൽ 13 എംപിമാരുമാണുള്ളത് (ആകെ 41 പേർ). ഇതിൽ 20 പേർ പാർട്ടി വിട്ടാൽ പാർലമെന്റിൽ തൃണമൂലിന്റെ ശക്തി പകുതിയായി കുറയും. കോൺഗ്രസ് കഴിഞ്ഞാൽ പ്രതിപക്ഷ നിരയിൽ ഏറ്റവും കൂടുതൽ എംപിമാരുള്ള രണ്ടാമത്തെ കക്ഷിയാണ് ടിഎംസി.

പശ്ചിമ ബംഗാൾ നിയമസഭയിലെ 80 ടിഎംസി എംഎൽഎമാരിൽ 58 പേരുടെ പിന്തുണയോടെ ഋതബ്രത ബാനർജിയെ സ്പീക്കർ രതീന്ദ്ര ബോസ് തൃണമൂൽ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിക്കുകയും പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെൻ്റിലും വൻ തിരിച്ചടി പാർട്ടി അഭിമുഖീകരിക്കാൻ പോകുന്നത്. നിയമസഭയിലെ നിയന്ത്രണം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും മമത ബാനർജി പിരിച്ചുവിട്ടിരുന്നു.

ലോക്‌സഭയിലെ തൃണമൂലിന്റെ പാർലമെന്ററി പാർട്ടി നേതാവും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തൃണമൂൽ എംപിമാർ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. മമതയെ അനുകൂലിക്കുന്നവർ പാർട്ടിയുടെ ചിഹ്നത്തിലും ഫണ്ടിലും നിയന്ത്രണം നിലനിർത്തുമ്പോൾ, ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്നവർ നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ ഔദ്യോഗിക പദവി അവകാശപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃണമൂൽ നേതാക്കൾക്ക് ബിജെപിയിൽ ഇടമില്ല, വാതിലുകൾ അടഞ്ഞുതന്നെ കിടക്കുമെന്ന് ദിലീപ് ഘോഷ്; മമതയുടെ പരാജയമെന്നും വിമർശനം
സൈനിക ഹെലികോപ്റ്ററിന് മുന്നിലെ പ്രണയാഭ്യർഥന ചട്ടലംഘനം എന്ന് കരസേന വൃത്തങ്ങൾ, നടപടിയുണ്ടാകുമോ? യുവ സൈനികനെ പിന്തുണയുമായി വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ