
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയിൽ മോചനം ഈ മാസം 27നുണ്ടാകുമെന്ന് അഭിഭാഷകൻ. 27ന് രാവിലെ ശിക്ഷാകാലാവധി പൂർത്തിയാകുമെന്ന് ബംഗ്ലൂരു ജയിൽ അധികൃതരുടെ അറിയിപ്പ് ലഭിച്ചെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചു.
ബെംഗ്ലൂരു മുതൽ ചെന്നൈ വരെ പ്രത്യേക സ്വീകരണ പരിപാടികളാണ് ശശികലയ്ക്കായി നിശയിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കയാണ് ശശികലയുടെ മോചനം. അണ്ണാഡിഎംകെയിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി വിടുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. ശശികലയുടെ മോചനം കണക്കിലെടുത്ത് അണ്ണാഡിഎംകെ 22 ന് പാർട്ടി ഉന്നതാധികാര യോഗം വിളിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയിൽ ശശികല അടച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam