പാര്‍ലമെന്റ് കാന്റീനില്‍ സബ്‌സിഡി അവസാനിച്ചു; എംപിമാരുടെ ചെലവ് കൂടും

Published : Jan 19, 2021, 06:35 PM ISTUpdated : Jan 19, 2021, 06:54 PM IST
പാര്‍ലമെന്റ് കാന്റീനില്‍ സബ്‌സിഡി അവസാനിച്ചു; എംപിമാരുടെ ചെലവ് കൂടും

Synopsis

സബ്‌സിഡി അവസാനിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം എട്ട് കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍.  

ദില്ലി: പാര്‍ലമെന്റില്‍ എംപിമാര്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണത്തിന് നല്‍കിയിരുന്ന സബ്‌സിഡി അവസാനിച്ചതായി സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. സബ്‌സിഡി അവസാനിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം എട്ട് കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. ജനുവരി 29നാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വേസിലെ ഐടിഡിസിയാണ് പാര്‍ലമെന്റിലെ കാന്റീന്‍ നടത്തുന്നത്.

ലോക്‌സഭ, രാജ്യസഭ സമ്മേളനത്തിന് മുമ്പ് എംപിമാരും പാര്‍ലമെന്റുമായി ബന്ധപ്പെടുന്നവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് സ്പീക്കര്‍ അറിയിച്ചു. 27, 28 തീയതികളില്‍ പാര്‍ലമെന്റില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കും. ജനപ്രതിനിധികളുടെ വീടിന് സമീപത്തും പരിശോധനക്കുള്ള സൗകര്യമൊരുക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിചിത്രമായ പ്രതികാരം! വനിതാ ഡോക്ടർക്ക് എച്ച്ഐവി രക്തം കുത്തിവെച്ച് നഴ്സ്, തീര്‍ത്തത് മുൻ കാമുകന്റെ ഭാര്യയോട് ക്രൂരമായ പക
ബ്രഹ്മോസ് മുതല്‍ സൂര്യാസ്‌ത്ര വരെ സുസജ്ജം; ഇന്ത്യന്‍ സൈനിക കരുത്ത് കാട്ടി റിപ്പബ്ലിക് ദിന പരേഡ്