മിനിക്കോയ് ദ്വീപിനടുത്തെ ആയുധ വേട്ട: പിന്നിൽ 'തമിഴ്‌പുലികൾ?' എൽടിടിഇ മുൻ ചാരസേനാംഗം പിടിയിൽ

Published : Oct 06, 2021, 07:18 PM ISTUpdated : Oct 06, 2021, 07:24 PM IST
മിനിക്കോയ് ദ്വീപിനടുത്തെ ആയുധ വേട്ട: പിന്നിൽ 'തമിഴ്‌പുലികൾ?' എൽടിടിഇ മുൻ ചാരസേനാംഗം പിടിയിൽ

Synopsis

സബീശൻ എന്നറിയപ്പെടുന്ന സത്കുനം 47കാരനാണ്. മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് കണ്ടെത്തിയ ബോട്ടിൽ അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് ഉണ്ടായിരുന്നത്

കൊച്ചി: ലക്ഷദ്വീപ് (Lakshadweep) സമൂഹത്തിലെ മിനിക്കോയ് ദ്വീപിനടുത്ത് (Minicoy Island) നിന്നും ആയുധങ്ങളും (Arms and ammunition) ഹെറോയിനുമായി (Heroine) ശ്രീലങ്കൻ ബോട്ട് (Srilankan Boat) പിടികൂടിയ സംഭവത്തിന് പിന്നിൽ തമിഴ്‌ പുലികളാണെന്ന് നിഗമനം. കേസിലെ പ്രധാന പ്രതിയെ എൻഐഎ (NIA) സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ താമസമാക്കിയ ശ്രീലങ്കൻ സ്വദേശി (Srilankan native) സത്കുനമാണ് പിടിയിലായത്. ഇയാൾ മുൻപ് തമിഴ് പുലികൾ എന്നറിയപ്പെടുന്ന എൽടിടിഇയുടെ (LTTE) രഹസ്യാന്വേഷണ വിഭാഗത്തിലെ (Intelligence wing) അംഗമായിരുന്നുവെന്ന് എൻഐഎ (National Investigation Agency) വാർത്താക്കുറിപ്പിൽ അറിയിച്ചു.

എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആയുധക്കടത്തെന്നാണ് നിഗമനം. പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നു. ഇന്ത്യയിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന പഴയ എൽടിടിഇ പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗം സത്കുനം വിളിച്ചുചേർത്തിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തി.

സബീശൻ എന്നറിയപ്പെടുന്ന സത്കുനം 47കാരനാണ്. മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് കണ്ടെത്തിയ ബോട്ടിൽ അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ 300 കിലോഗ്രാം ഹെറോയിനും ബോട്ടിലുണ്ടായിരുന്നു. രവിഹൻസി എന്ന് പേരായ ബോട്ട് കോസ്റ്റ്‌ ഗാർഡാണ് ഇക്കഴിഞ്ഞ മാർച്ച് 18 ന് കസ്റ്റഡിയിലെടുത്തത്. കേസിൽ വിശദമായ അന്വേഷണം തുടരുമെന്ന് എൻഐഎ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം