വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധം, സുപ്രധാന വിധിയുമായി സുപ്രീംകോടതി; 'ദുരുദ്ദേശത്തോടെ കള്ളവാഗ്ദാനം നൽകിയതാണോ എന്ന് പരിശോധിക്കണം'

Published : Sep 09, 2025, 10:55 PM IST
SUPREME COURT

Synopsis

വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം ആ വാഗ്ദാനം പാലിക്കാതെ വരുന്നത് ബലാത്സംഗമല്ലെന്ന് സുപ്രീം കോടതി. എന്നാൽ, ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്ന ദുരുദ്ദേശത്തോടെ മനഃപൂർവം തെറ്റായ വിവാഹവാഗ്ദാനം നൽകുന്നത് വഞ്ചനയാണ്.

ദില്ലി: ദില്ലി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതി തന്‍റെ കാമവികാരത്തെ തൃപ്തിപ്പെടുത്താൻ മാത്രമാണോ വാഗ്ദാനം ചെയ്തതെന്ന് കോടതികൾ പരിശോധിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രതി ലൈംഗികബന്ധം മാത്രം ലക്ഷ്യമിട്ട് തെറ്റായ വാഗ്ദാനം നൽകിയിരുന്നു എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ കേസ് റദ്ദാക്കിയത്.

വിവാഹവാഗ്ദാനവും ബലാത്സംഗവും

വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധവും ബലാത്സംഗവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കോടതി പറഞ്ഞു. പ്രതിക്ക് യഥാർത്ഥത്തിൽ പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നോ, അതോ ലൈംഗിക താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യമിട്ട് ദുരുദ്ദേശത്തോടെ കള്ളവാഗ്ദാനം നൽകിയതാണോ എന്ന് കോടതി വളരെ ശ്രദ്ധയോടെ പരിശോധിക്കണം. ഇതിൽ രണ്ടാമത്തെ സാഹചര്യം വഞ്ചനയുടെ പരിധിയിൽ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിന്‍റെ വിശദാംശങ്ങൾ

ഈ കേസിൽ പരാതിക്കാരിയുമായി പ്രതിക്ക് 2010 മുതൽ 2014 വരെ നീണ്ട നാല് വർഷത്തെ ബന്ധമുണ്ടായിരുന്നു. പ്രതി പരാതിക്കാരിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയും, പൊലീസിന്‍റെ മധ്യസ്ഥതയിൽ വിവാഹത്തിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ നോക്കുമ്പോൾ, ഇത് ലൈംഗികബന്ധം സ്ഥാപിക്കാൻ വേണ്ടി നൽകിയ വ്യാജ വാഗ്ദാനമല്ലെന്നും, മറിച്ച് ഒരു യഥാർത്ഥ ബന്ധം പിന്നീട് തകർന്നുപോയതാണെന്നും കോടതി വിലയിരുത്തി.

ഒരു വാഗ്ദാനം ലംഘിക്കുന്നത് തെറ്റായ വാഗ്ദാനത്തിന് തുല്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വിവാഹനിശ്ചയം മുടങ്ങുന്നത് സിവിൽ അല്ലെങ്കിൽ ധാർമ്മികമായ തെറ്റായിരിക്കാം. എന്നാൽ, ലൈംഗിക താൽപ്പര്യത്തിനായി മനപ്പൂർവം വഞ്ചിക്കാൻ വേണ്ടി വ്യാജവാഗ്ദാനം നൽകിയിട്ടില്ലെങ്കിൽ അതിനെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ