
ദില്ലി: ബിജെപിയിലേക്ക് തിരികെ പോകണം എന്നാഗ്രഹം തുറന്ന് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ്. കഴിഞ്ഞ ദിവസം മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ അദ്ദേഹത്തെ ദില്ലി വിമാനത്താവളത്തിൽ കണ്ടെത്തി. തുടർന്നാണ് ബിജെപിയിലേക്ക് തിരികെ പോകണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനൊരു ബി.ജെ.പി നിയമസഭാംഗമാണ്. എനിക്ക് ബി.ജെ.പി.ക്കൊപ്പം നിൽക്കണം. പാർട്ടി ഇവിടെ (ദില്ലി) തങ്ങാനുള്ള സൗകര്യമൊരുക്കി. അമിത് ഷായെയും ജെ.പി. നദ്ദയുമായി സംസാരിക്കാൻ ആഗ്രഹമുണ്ട്- മുകുൾ റോയ് ബംഗാളി ടിവി ചാനലിനോട് പറഞ്ഞു.
ടിഎംസിയുടെ സ്ഥാപക നേതാവായ മുകുൾ റോയ് 2017ൽ ബിജെപിയിൽ ചേർന്നു. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവെക്കാതെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. കുറച്ചുകാലമായി സുഖമില്ലായിരുന്നു, അതിനാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. എന്നാൽ ഇപ്പോൾ സുഖമായിരിക്കുന്നു, വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും റോയ് പറഞ്ഞു. ഇപ്പോൾ തൃണമൂൽ കോൺഗ്രസുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്‌ച വൈകുന്നേരത്തോടെ തന്റെ പിതാവിനെ കണ്ടെത്താനായില്ലെന്ന് മകൻ സുഭ്രാങ്ഷു പിടിഐയോട് പറഞ്ഞിരുന്നു. പിതാവിന് മറവി രോഗവും പാർക്കിൻസൺസ് രോഗവും ഉണ്ടെന്നും മകൻ പറഞ്ഞു. പിതാവ് ശരിയായ മാനസികാവസ്ഥയിലല്ല. സുഖമില്ലാത്ത ഒരാളുമായി രാഷ്ട്രീയം കളിക്കരുതെന്നും മകൻ അഭ്യർഥിച്ചു. കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനായെന്നും കുടുംബാംഗങ്ങളെയും അടുത്ത കൂട്ടുകാരെയും പോലും തിരിച്ചറിയാൻ സാധിച്ചില്ലെന്നും മകൻ പറഞ്ഞു. മുകുൾ റോയ്, ബിജെപി, തൃണമൂൽ, ബംഗാൾ, അതേസമയം, മുകുൾ റോയ് പാർട്ടിയിലേക്ക് തിരിച്ചെത്തുമാണ് പ്രതീക്ഷയെന്നും കുറച്ച് ദിവസങ്ങൾ കാത്തിരിക്കണമെന്നും ബിജെപി പ്രതികരിച്ചു.
Read More...കാണാനില്ലെന്ന് മകൻ, കുടുംബപ്രശ്നമാകാമെന്ന് പൊലീസ്; അഭ്യൂഹങ്ങൾക്കിടെ മുകുൾ റോയി ദില്ലിയിൽ? അവ്യക്തത തുടരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam