ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം, അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി; കേദാർനാഥ് യാത്ര നിർത്തിവച്ചു

Published : Jul 30, 2026, 04:58 PM IST
FLOOD

Synopsis

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമായി തുടരുന്നു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നപ്പോൾ, ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു

ദില്ലി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു. അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർക്ക് കൂടി ജീവൻ നഷ്ടമായതോടെയാണ് മരണസംഖ്യ ഉയർന്നത്. ഏഴ് ജില്ലകളിലായി മൂന്ന് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു . ദുരന്ത ബാധിത പ്രദേശങ്ങളിൽ എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ്, സൈന്യം എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ തുടരുകയാണ്. ഒഡിഷയിലും മഴക്കെടുതി രൂക്ഷമാണ്. മുപ്പത്തി അയ്യായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി മാറ്റി. അതേസമയം ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ കേദാർനാഥ് യാത്ര കടന്നുപോകുന്ന ഗൗരികുണ്ഡ് ഗേറ്റിന് സമീപം മണ്ണിടിച്ചിലുണ്ടായി. ഇതോടെ കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. മേഖലയിൽ നിന്ന് മണ്ണ് നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിത് ഷായും അജിത് ഡോവലും അടക്കം പങ്കെടുത്തു; പാർലമെന്റിൽ അടിയന്തിര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി മോദി; പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം ചർച്ചയായി
അമിത് ഷായുടെ പേരിൽ രാജ്യസഭയിൽ കടുത്ത വാക്പോര്, പറ്റില്ലെങ്കിൽ രാജിവച്ച് പോകൂ എന്ന് ഖര്‍ഗെ, അക്രമ ഭീഷണിയെന്ന് ബിജെപി