കൊറോണ: എല്ലാവിവരവും നല്‍കുന്നത് ജനങ്ങളെ ഭീതിയിലാക്കുമെന്ന് ഐഎംഎ

Published : Mar 11, 2020, 07:17 PM IST
കൊറോണ: എല്ലാവിവരവും നല്‍കുന്നത് ജനങ്ങളെ ഭീതിയിലാക്കുമെന്ന് ഐഎംഎ

Synopsis

സാധാരണക്കാരന് അസുംഖം സംബന്ധിച്ച എല്ലാവിവരങ്ങള്‍ തുടര്‍ച്ചയായി ലഭിക്കേണ്ട ആവശ്യമില്ല. അത് ലഭിക്കേണ്ടത് ആശുപത്രികള്‍ക്കാണ്. പ്രാദേശികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്ക് വിവരം ലഭിക്കുന്നതാവും ഉചിതമെന്നും ഐഎംഎ 

ദില്ലി: ദിനം പ്രതി കൊറോണ ബാധിച്ചവരേയും സ്ഥിരീകരണവും സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിത്യേനയുള്ള ഇത്തരം വിവരങ്ങള്‍ ആളുകളില്‍ ഭീതി ഉടലെടുക്കാന്‍ കാരണമാകുന്നതായാണ് ഐഎംഎയുടെ നിരീക്ഷണം. ഇത്തരം അനാവശ്യ ഭീതി ഒഴിവാക്കാന്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ വര്‍ഗീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. 

കോവിഡ് ഭീതിയില്‍ അല്‍പം ആശ്വാസം: ഐസലേഷന്‍ വാര്‍ഡിലെ പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്

സാധാരണക്കാരന് അസുംഖം സംബന്ധിച്ച എല്ലാവിവരങ്ങള്‍ തുടര്‍ച്ചയായി ലഭിക്കേണ്ട ആവശ്യമില്ല. അത് ലഭിക്കേണ്ടത് ആശുപത്രികള്‍ക്കാണ്. പ്രാദേശികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്ക് വിവരം ലഭിക്കുന്നതാവും ഉചിതമെന്നും ഐഎംഎ വിശദമാക്കുന്നു. അനാവശ്യമായ വിവരങ്ങള്‍ പൊതുജനത്തിന് ലഭിക്കുന്നത് മൂലം അനാവശ്യ ഭീതിയിലേക്ക് ആളുകള്‍ എത്തിച്ചേരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 

കൊവിഡ് 19: നാട്ടില്‍ കുടുങ്ങിയവരുടെ ജോലി പോകില്ല, വിസ നീട്ടും

ജാഗ്രത പുലര്‍ത്തി സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഈ നിലപാടാണ് ഉചിതമെന്നും ഐഎംഎ നിരീക്ഷിക്കുന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ കൃത്യമായി അറിയണമെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു. 

കൊറോണ ബാധ സംബന്ധിച്ച സമ്മേളനം റദ്ദാക്കി; കാരണം കൊറോണ.!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`പാര്‍ലമെൻ്റില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നത് ഞാൻ കണ്ടു'; അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി
ദേശീയപാതകളുടെ തകർച്ചയെക്കുറിച്ച് ഗഡ്കരി സഭയിൽ; കേരളത്തിലടക്കം 9 സംസ്ഥാനങ്ങളിൽ 19 സംഭവങ്ങൾ, 11 ഉദ്യോഗസ്ഥരെ പുറത്താക്കി