
തിരുവനന്തപുരം: ഇന്ത്യാ - പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിരുദ്ധമായ അഭിപ്രായം പറഞ്ഞെന്ന പേരിൽ തന്നെയാരും താക്കീത് ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. താൻ കൂടി പങ്കെടുത്ത പാർട്ടി മീറ്റിംഗിൽ തന്നോട് നേരിട്ടോ, അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ല. ഇതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ, ഒരു രേഖ കാണിക്കൂ. ഞാൻ പാർട്ടി വക്താവല്ല. വ്യക്തിപരമായി വിദേശ കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പാർട്ടി ചോദിച്ചാൽ ഞാൻ വ്യക്തത നൽകും. പാർട്ടി പുനഃസംഘടനയിൽ രാഹുൽ ഗാന്ധി അഭിപ്രായം ചോദിച്ചിരുന്നു. അത് താൻ പറയുകയും ചെയ്തു. പിന്നീട് ഹൈക്കമാൻഡ് തീരുമാനം വന്നു. ഇനി എന്തു പറയാനാണ്? ഞാൻ വിവാദക്കാരനല്ല. രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ എന്തോ എല്ലാം വിവാദമാകുന്നു. ഞാൻ പങ്കെടുത്ത ഒരു മീറ്റിംഗിലും എന്നെ കുറിച്ച് ചർച്ച നടന്നിട്ടില്ല. കെ.മുരളീധരൻ പങ്കെടുത്ത ഏതെങ്കിലും മീറ്റിംഗിൽ ചർച്ച നടന്നോയെന്ന് അറിയില്ലെന്നും ശശി തരൂർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam